ഇടുക്കി: നാല്പ്പത്തിയഞ്ചുപേരുടെ ജീവന് അപഹരിച്ച തേക്കടി ബോട്ട് ദുരന്തത്തെത്തുറിച്ച്് തുടരന്വേഷണം നടത്തിയതിന്റെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കം തൊടുപുഴ കോടതിയില്‍ സമര്‍പ്പിക്കും. എസ്.പി പി.എ വത്സനാണ് കേസ് അന്വേഷിച്ചത്. 2014 ഡിസംബര്‍ 24നാണ് ബോട്ട് ദുരന്തത്തിന്റെ കേസ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിച്ചത്.
കുറ്റപത്രത്തില്‍ അവ്യക്തതകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. കേസില്‍പ്പെട്ടിരിക്കുന്ന പ്രതികളെല്ലാം വ്യത്യസ്ത കുറ്റകൃത്യങ്ങളാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ പ്രതികളുടെ കുറ്റകൃത്യത്തിനനുസരിച്ച് വെവ്വേറെ കുറ്റപത്രം നല്‍കാനും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ജലകന്യക ബോട്ടിന്റെ ഡ്രൈവറായിരുന്ന വിക്ടര്‍ സാമുവല്‍, ലാസ്കര്‍ അനീഷ് എന്നിവര്‍ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഇവരെ രണ്ട് പേരെയും ഒരു കുറ്റപത്രത്തിലാണ് പെടുത്തിയിരിക്കുന്നത്.
മുന്‍ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് ബോട്ട്സ് എം. മാത്യൂസ്്, ഫോറസ്റ്റ് വാച്ചര്‍ പ്രകാശന്, ബോട്ട് നിര്‍മ്മിച്ച കമ്പനി ഉടമ എന്‍.എ ഗിരി, ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി മെക്കാനിക്കല്‍ എന്‍ജിനീയര്‍ മനോജ് മാത്യു എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ മറ്റൊരു കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഈ മാസം തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് എസ്.പി പി എ വത്സന് ജന്മഭൂമിയോട് പറഞ്ഞു. 2009 സെപ്റ്റംബര്‍ 30നാണ് തേക്കടി തടാകത്തില്‍ കെടിഡിസിയുടെ ജലകന്യക ബോട്ട് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മണക്കവലയില്‍ മുങ്ങിയത്. ഏഴു കുട്ടികളും 23 സ്ത്രീകളും അടക്കം 45 പേര് മരിച്ചു. ദുരന്തകാരണം കണ്ടെത്തുന്നതിനായി ജുഡീഷ്യല്‍, ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ക്കായിരുന്നു സര്‍ക്കാര്‍ ഉത്തരവിട്ടത്.
റിട്ട. ജില്ലാ ജഡ്ജി മൈതീന്‍ കുഞ്ഞിനെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായിരുന്നു. കമ്മീഷന് 2011 ആഗസ്റ്റ് 25 ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബോട്ട് നിര്‍മ്മിക്കാന്‍ ടെന്റര്‍ ക്ഷണിച്ചതു മുതല്‍ നീറ്റിലിറക്കിയതുവരെയുള്ള 22 വീഴ്ചകളാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു കമ്മീഷന്റെ പ്രധാന കണ്ടെത്തലുകള്‍. പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടും കമ്മീഷന്റെ കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ദുരന്തം നടന്ന് ആറു വര്‍ഷം കഴിഞ്ഞിട്ടും കേസിന്റെ വിസ്താരം പോലും ആരംഭിച്ചില്ല എന്നതാണ് ഏറെ ദുഖകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: