ടെഹ്റാന്: ആണവതര്‍ക്കത്തെ തുടര്‍ന്ന് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര ഉപരോധങ്ങള്‍ പിന്‍വലിച്ചു. കരാര്‍ സംബന്ധിച്ച് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഇറാന് കൃത്യമായി പാലിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി അറിയിച്ചു.
അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി ഇറാനില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഉപരോധങ്ങള്‍ പിന്‍വലിച്ചിരിക്കുന്നത്. ആണവ വിദഗ്ധരുടെ പരിശോധനയില്‍ ഇറാന് കരാര്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചെന്ന് തെളിഞ്ഞതായി ആണവോര്‍ജ്ജ സമിതി അറിയിച്ചു.
ജൂലൈയിലാണ് ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ ആണവകരാറില്‍ എത്തിച്ചേര്‍ന്നത്. യുറേനിയം സംപുഷ്ടീകരണത്തിനുള്ള സെന്‍ട്രിഫ്യൂജുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്നും ഇറാഖിലെ ഘനജല റിയാക്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തുമെന്നുമായിരുന്നു ഇറാന് നല്കിയ പ്രധാന ഉറപ്പ്. ഇത് പാലിക്കപ്പെട്ടെന്നാണ് ഉപരോധം പിന്‍വലിക്കപ്പെട്ട നടപടിയിലൂടെ തെളിഞ്ഞിരിക്കുന്നത്.
ഉപരോധം നീക്കിയതിനെ തുടര്‍ന്ന് അമേരിക്കയും ഇറാനും തടവുകാരെ കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടറായ ജേസണ്‍ റെസയാന്‍ അടക്കം നാല് അമേരിക്കന്‍ പൗരന്മാരെയാണ് ഇറാന് മോചിപ്പിച്ചത്. ഏഴ് ഇറാനിയന്‍ തടവുകാരെ അമേരിക്കയും മോചിപ്പിച്ചു.
അതേ സമയം തടവുകാരുടെ മോചനം ഒബാമ ഗവണ്മെന്റിന്റെ ബലഹീനതയാണ് കാണിയ്ക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രമ്പ് അടക്കമുള്ള റിപ്പബ്ലിക്കന്‍ പ്രസിഡന്റ് മത്സരാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. ഇറാന് പണം നല്‍കുന്നതിലും ശക്തമായ എതിര്‍പ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉയര്‍ത്തി.
ചരിത്രദിനമെന്നാണ് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി അഭിപ്രായപ്പെട്ടത്. ഉപരോധം നീങ്ങിക്കിട്ടുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുന്ന ഇറാനിയന്‍ ജനതയെ നന്ദിയോടെ അഭിവാദനം ചെയ്യുന്നതായി ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി ട്വിറ്ററില്‍ കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: