പൂനെ: സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരയ്ക്ക് വധഭീഷണി. ജനുവരി 26 റിപബ്ലിക്ക് ദിനത്തില്‍ അദ്ദേഹം കൊല്ലപ്പെടുമെന്ന് അറിയിച്ചു കൊണ്ട് കത്ത് ലഭിച്ചതായി പോലീസ് പറഞ്ഞു.
കത്തില്‍ ഹസാരെ അനന്തരാവകാശിയായി തന്നെ പ്രഖ്യാപിക്കണമെന്നും എഴുത്തയച്ചയാള് ആവശ്യപ്പെടുന്നുണ്ട്. നാലു ദിവസം മുമ്പാണ് അഹമ്മദ് നഗര്‍ ജില്ലയിലെ ഹസാരയുടെ നാടായ റാലിഗന്സിദ്ധി ഗ്രാമത്തിലുള്ള ഓഫീസിലേക്ക് കത്ത് അയച്ചിരിക്കുന്നതെന്ന് എ.എസ്.പി പങ്കജ് ദേശ്മുഖ് പറഞ്ഞു.
കത്തില്‍ ജനുവരി ഇരുപത്തിയാറാണ് ഹസാരയുടെ അവസാന ദിനമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്നും എ.എസ്.പി വ്യക്തമാക്കി. കത്ത് എവിടെ നിന്നാണെന്നറിയാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
വധഭീഷണിയെ തുടര്‍ന്ന് ഹസാരെയുടെ സുരക്ഷ ശക്തമാക്കി. ഹസാരയെ കൊലപ്പെടുത്തുമെന്ന് അറിയിച്ചുകൊണ്ട് നേരത്തെയും കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ശ്യാം പത്താഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: