മുംബൈ: ഷീന ബോറ കൊലപാതകത്തില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിക്കും പങ്കുള്ളതായി സിബിഐ. മുംബൈ കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. ആദ്യ ഭര്‍ത്താവിലുള്ള മകളെ വധിക്കാനുള്ള പദ്ധതി രണ്ടാം ഭര്‍ത്താവായ പീറ്ററുമായി ഇന്ദ്രാണി ചര്‍ച്ചചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യാപേക്ഷയിന്മേലുള്ള വാദത്തിനിടെയാണ് സിബിഐ ഇക്കാര്യം കോടതിയില്‍ വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് പൗരത്വമുള്ള പീറ്റര്‍ ജാമ്യം ലഭിച്ചാല്‍ രാജ്യംവിടാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ അതിനനുവദിക്കരുതെന്നും സിബിഐ വാദിച്ചു. ജാമ്യാപേഷയിന്മേലുള്ള വാദം ഈ മാസം 30നു വീണ്ടും നടക്കും.
ഷീന ബോറ കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബര്‍ 19നാണ് പീറ്റര്‍ മുഖര്‍ജി അറസ്റ്റിലായത്.
2012ല്‍ ഇന്ദ്രാണി, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യംവര് റായ് എന്നിവര്‍ ഷീനയെ കൊലപ്പെടുത്തിയശേഷം തെളിവു നശിപ്പിക്കാനിയ വാഹനത്തിലിട്ട് കത്തിച്ചെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: