കൊട്ടാരക്കര: സ്ത്രീകള്‍ക്ക് എതിരെ വിവിധ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും നടക്കുന്ന അതിക്രമങ്ങളെ ധൈര്യത്തോടെ നേരിടാന്‍ സ്വയംസജ്ജരാക്കി കൊല്ലം റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍് അഞ്ച് ദിവസമായി നടന്ന പരിശീലനക്യാമ്പ് സമാപിച്ചു. ജനമൈത്രി പോലീസിന്റെ സ്ത്രീ സ്വയംസുരക്ഷാ പ്രതിരോധ പരിശീലനപരിപാടിയുടെ ഭാഗമായിട്ടായിരുന്നു പരിശീലനം. കൊട്ടാരക്കര താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത എഴുപതോളം സ്ത്രീകള്‍ക്കാണ് കൊട്ടാരക്കര ജൂബിലി മന്ദിര ആഡിറ്റോറിയത്തില്‍ പരിശീലനം നല്‍കിയത്. പരിശീലനം ലഭിച്ച ഇവര്‍ വിവിധ സ്കൂളുകളിലും റസിഡന്‍സ് അസോസിയേഷനുകളിലും തുടര്‍പരിശീലനങ്ങള്‍ നല്‍കും. ശാസ്താംകോട്ട സിഐ പ്രസാദ്, വനിതാ സി.ഐ അനിതകുമാരി, കൊട്ടാരക്കര എസ്.ഐ ബെന്നിലാലു, പുത്തൂര്‍ എസ്.ഐ സുധീഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സി.ആര്.ഒമാരായ സുരേഷ്കുമാറും, എസ്.ഐ വിജയന്‍പിള്ളയും പരിശീലനപരിപാടിക്ക് നേതൃത്വം നല്കി. വനിതാപോലീസുകാരായ അഞ്ചു, ശ്രീലത, ദീപ്തി, ഉഷ, ട്രെയിനര്‍മാരായ ഗിരിജാ കുമാരി, പ്രിയംവദ, ബിന്ദുപ്രകാശ്, കമലാഭായി എന്നിവരാണ് അഞ്ച് ദിവസമായി നടന്ന ക്യാമ്പില്‍ വനിതകളെ പരിശീലിപ്പിച്ചത്. പരിശീലനം ലഭിച്ച വനിതകള്‍ സ്വയംസുരക്ഷാ മാര്‍ഗങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു. സമാപന സമ്മേളനം കൊട്ടാരക്കര ഡി.വൈ.എസ്.പി അനില്‍ദാസ് ഉദ്ഘാടനം ചെയ്തു. പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് കൊല്ലം റൂറല്‍ ജനമൈത്രി പോലീസ് നോഡല്‍ ഓഫീസര്‍, ഡിവൈ.എസ്.പി അബ്ദുള്‍ റാഷി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ എഴുകോണ്‍ സി.ഐ രമേശ് കുമാര്‍ അധ്യക്ഷനായിരുന്നു. കൊട്ടാരക്കര മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ഷാജു.എ, കൗണ്‍സിലര്‍മാരായ സൂസന്ചാക്കോ, ഓമനക്കുട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: