ദുബായി: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി അവസാനം നടക്കും.സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയുമാണ് ഇക്കാര്യം അറിയിച്ചത്.ദുബായ് ഭരണാധികാരിയായിരിക്കും ഉദ്ഘാടനം നിര്‍വ്വഹിക്കുക .കൃത്യമായ തീയതി ഒരാഴ്ചക്കകം പ്രഖ്യാപിക്കും.
6.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഒന്നാം ഘട്ടത്തിലെ സ്മാര്‍ട്ട് സിറ്റി മന്ദിരത്തില്‍ 15 കമ്പനികളാണു പ്രവര്‍ത്തിക്കുക. ഉദ്ഘാടനത്തിനൊപ്പം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും നടക്കും.
ഐഎംജി മുതല്‍ എടച്ചിറ വരെയുള്ള റോഡ് പുനര്‍നിര്‍മാണവും ബ്രഹ്മപുരം ബ്രിഡ്ജ് വരെയുള്ള നാലുവരി പാതയുടെ നിര്‍മാണവും സ്മാര്‍ട്സിറ്റി ഉദ്ഘാടനത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഏകദേശം 70,000 പേര്‍ക്കു സ്മാര്‍ട്ട് സിറ്റിയില്‍ തൊഴില്‍ നല്കാന് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
കൊച്ചി സ്മാര്‍ട്സിറ്റി വൈസ് ചെയര്മാന് ജാബര്‍ ബിന്‍ ഹാഫിസ്, മന്ത്രി കെ. ബാബു, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, എംകെ ലുലു ഗ്രൂപ്പ് എംഡി എം.എ. യൂസഫലി, സ്മാര്‍ട്സിറ്റി സിഇഒ ഡോ. ബാജു ജോര്‍ജ്, ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: