മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയത്തിന്റെ കയ്പ് നീര്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നും നേടി കങ്കാരുപട പരമ്പര സ്വന്തമാക്കി.
സ്കോര്‍: ഇന്ത്യ-295/6 (50 ഓവര്‍)
ഓസ്ട്രോലിയ- 296/7 (48.5 ഓവര്‍)
ഇന്ത്യ മുന്നോട്ട് വച്ച 296 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഏഴ് പന്ത് ബാക്കിനില്‍ക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 104 പന്തില്‍ 96 റണ്‍സ് നേടി ഓസിസിനെ വിജയത്തിലെത്തിച്ച ഗ്ലെന്‍ മാക്സ്വെല്ലാണ് കളിയിലെ കേമന്‍. ഷോണ്‍ മാര്ശ് മാക്സ്വെല്ലിന് (62) മികച്ച പിന്തുണ നല്കി. ആരണ് ഫിഞ്ച് (21), സ്റ്റീവന്‍ സ്മിത്ത് (41), ജോര്‍ജ് ബെയ്ലി (23), ജയിംസ് ഫോക്നര്‍ (21) എന്നിവരും ഓസീസ് നിരയില്‍ മികച്ചുനിന്നു. ഇന്ത്യക്കായി ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്്ടു വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഇന്ത്യന്‍ സ്കോര്‍ 15ല്‍ നില്ക്കുമ്പോള് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടിയ രോഹിത്ത് ശര്‍മ്മ(ആറ്) പുറത്തായി. റിച്ചാര്‍ഡ്സണായിരുന്നു വിക്കറ്റ്. പിന്നീടെത്തിയ വിരാട് കോഹ്ലിയാണ്(117) ഇന്ത്യയെ മാന്യമായ സ്കോറില്‍ എത്തിക്കുന്നതിന് സഹായിച്ചത്. കോഹ്ലി തന്റെ പത്താം സെഞ്ചുറിയായിരുന്നു മെല്‍ബണില്‍ കുറിച്ചത്. ശിഖര്‍ ധവാന്(68) കോഹ്ലിക്ക് മികച്ച പിന്തുണ നല്കി. ഇന്ത്യന്‍ സ്കോര്‍ 134ല്‍ നില്‍ക്കുമ്പോഴാണ് ധവാന്- കോഹ്ലി കൂട്ടുക്കെട്ട് പിരിയുന്നത്. ഹാസ്റ്റിംഗ്സിന്റെ പന്തില്‍ ബൗള്‍ഡായ ധവാന് ശേഷം എത്തിയ രഹാനെയും(50) മികച്ച പ്രകടനം പുറത്തെടുത്തു.
ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 7,000 ക്ലബ്ബില്‍ എത്തി റെക്കോര്‍ഡ് സൃഷ്ടിച്ച കോഹ്ലി മൂന്നാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയ്ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 161-ാം ഇന്നിംഗ്സിലാണ് കോഹ്ലി 7,000 ക്ലബ്ബില്‍ എത്തിയത്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്സിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. 166 ഇന്നിംഗ്സില്‍നിന്നായിരുന്നു ഡിവില്യേഴ്സ് 7,000 കടന്നത്. രഹാനെ-കോഹ്ലി മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത് 44.2-ാം ഓവറില്‍ സ്കോര്‍ 243ല്‍ നില്‍ക്കുമ്പോഴായിരുന്നു. രഹാനെയുടെ വിക്കറ്റും ഹാസ്റ്റിംഗ്സിനായിരുന്നു. ഇരുവരും ചേര്‍ന്ന് 109 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു.
23 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണി ഹാസ്റ്റിംഗ്സിന്റെ പന്തില്‍ മാക്സ്വെല് ക്യാച്ചെടുത്തു പുറത്തായി. അരങ്ങേറ്റക്കാരനായ ഗുര്‍ക്രീത് സിംഗ്(എട്ട്) ഫോക്നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹാസ്റ്റിംഗ്സ് 58 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: