തൊട്ടുതൊഴുന്തു നമസ്ക്കരിക്കുക’ എന്നതാണ് പൂജയെന്ന് പലരും വിചാരിക്കുന്നു. പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും സ്നേഹപൂര്‍വം പരിചരിക്കുന്നതും ശുശ്രുഷിക്കുന്നതും ഈശ്വരപൂജയുടെ ഭാഗമായിരുന്നു.
രാവിലെ എഴുന്നേല്ക്കുന്നതും കുളത്തില്‍ കുളിച്ചു വന്ന് തുളസിക്കും ആലിനും കൂവളത്തിനും വെള്ളമൊഴിച്ചു പ്രദക്ഷിണം വെയ്ക്കുന്നതും ഓട്ടു വിളക്കില്‍ എണ്ണയൊഴിച്ചു തിരികത്തിച്ച് ഈശ്വരനാമങ്ങള്‍ ജപിക്കുന്നതും ഉദയാഭിമുഖമായിനിന്ന് സൂര്യനമസ്കാരം നടത്തുന്നതും കൊണ്ട് ഈശ്വര പ്രീതി മാത്രമല്ല ലഭിച്ചിരുന്നത്. ഈ പ്രവര്‍ത്തികള്‍ ശരീരത്തിന്റെയും മനസ്സിന്റെയും തമസ്സകറ്റാനും ബുദ്ധിക്ക് ഉണര്‍വ് ഉണ്ടാകാനും ആരോഗ്യം നിലനിര്‍ത്താനും ഉതകിയിരുന്നു. നിത്യാനുഷ്ടാനത്തിന്റെ ഭാഗമായി ആചരിച്ചു പോന്ന ഈ ക്രിയകള്‍ നമ്മുടെ പൂര്‍വ്വികരില്‍ ശ്രദ്ധയും വിവേകബുദ്ധിയും വളര്‍ത്താനുതകി. ഈവക അനുഷ്ടാനങ്ങളിലൂടെ മനുഷ്യന്റെ പിരിമുറുക്കം ഇല്ലാതെയാവുന്നു. ശാന്തിയും സമാധാനവും ഉന്മേഷവും കൈവരുന്നു.
മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ശരിയായബന്ധം വളര്‍ത്താനാണ് സര്‍വ്വമതങ്ങളും പഠിപ്പിക്കുന്നത്. പ്രകൃതിയെ സ്നേഹിക്കാനും പൂജിക്കാനുമാണ് മതാചാരങ്ങള്‍ അനുശാസിക്കുന്നത്, നശിപ്പിക്കാനല്ല.
കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള സന്ധ്യാനാമജപം ഇപ്പോള്‍ എവിടെയാണുള്ളത്? എല്ലാവരും ആ സമയത്ത് ടി.വി.ക്കു മുമ്പിലാണ്. സന്ധ്യാനാമജപം കുടുംബത്തില്‍ ശാന്തിയും ഐക്യവും നിലനിര്‍ത്തിയിരുന്നു. ഔഷധചെടികളില്‍ തട്ടി എത്തുന്ന ഇളം കാറ്റും ഏകാഗ്രതയോടെയുള്ള പ്രാര്‍ഥനയും കീര്‍ത്തനത്തിന്റെ ശ്രുതിയും താളവും സന്ധ്യാനേരത്തെ അന്തരീക്ഷത്തെപ്പോലും ശുദ്ധമാക്കും. ഏതു ജോലിത്തിരക്കിനിടയിലും ഈശ്വരാരാധനയ്ക്ക് സമയം കണ്ടെത്തിയതു കാരണം മനഃസംഘര്‍ഷം ഒഴിവാക്കാനും മനഃശാന്തിയോടെ ഉറങ്ങുവാനും ഏതു സാഹചര്യത്തെയും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുവാനും നമ്മുടെ പൂര്‍വികര്‍ക്കു കഴിഞ്ഞു.
അതുകൊണ്ട് നമ്മുടെ പ്രാര്‍ഥനകള്‍ മനുഷ്യനന്മയ്ക്കു വേണ്ടി ഉള്ളതാവണം. പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കുന്നതാവണം നമ്മുടെ പ്രാര്‍ഥനയുടെ കരുതല്‍. ഈശ്വരനോടുള്ള ഭയഭക്തി വിവേക പൂര്‍വം കര്‍മ്മം ചെയ്യാന്‍ നമുക്കുള്ള പ്രേരണ ആയിത്തീരട്ടെ എന്നാണ് അമ്മയ്ക്ക് പറയാനുള്ളത്. സ്നേഹത്തിനും നന്മയ്ക്കും സമാധാനത്തിനും വേണ്ടി മക്കള്‍ പ്രാര്‍ഥിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: