തൃശൂര്‍: ശ്രീനാരായണ ഗുരുദേവന് മുതല്‍ കെ. കേളപ്പന് വരെയുള്ള കേരള നവോത്ഥാന നായകരുടെ ആശയപരമായ പിന്തുടര്ച്ച അവകാശപ്പെടാവുന്ന ഏക പാര്‍ട്ടി ബിജെപിയാണെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രക്ക് മുന്നോടിയായി തൃശൂരില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശനവും സെമിനാര്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹത്തായ ഈ ആശയങ്ങളില്‍ നിന്ന് അകന്നുപോയതാണ് കേരളത്തിലെ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ അപചയത്തിന് കാരണമായത്.
സിപിഎം സംസ്ഥാനത്ത് വര്‍ഗീയതയും ജാതിവിദ്വേഷവും വളര്‍ത്തി നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ജാതികളെയും മതങ്ങളെയും തമ്മില്‍ത്തല്ലിച്ച് നിലനില്‍ക്കാനുള്ള ശ്രമത്തിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. കോണ്ഗ്രസ്സുകാര് ഗാന്ധിജിയുടെ പാരമ്പര്യം എന്നേ ഉപേക്ഷിച്ചുകഴിഞ്ഞു. സ്വാതന്ത്ര്യ ലബ്ദിക്കുശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് നേതാക്കളാരും ഗാന്ധിജിയെ ഓര്‍ത്തില്ലെന്നും ആ പാര്‍ട്ടി ഇന്ന് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
ഡോ. കെ.ജയപ്രസാദ് രചിച്ച ഗുരുനിന്ദയും കമ്മ്യൂണിസ്റ്റുകളും ജന്മഭൂമി മുന്‍ പത്രാധിപര്‍ പി.നാരായണന് എഴുതിയ നരേന്ദ്രമോദിയുടെ വിശ്വവിജയം, മാധ്യമപ്രവര്‍ത്തകനായ ടി.എസ്.നീലാംബരന്‍ എഴുതിയ ദേശീയ രാഷ്ട്രീയത്തിലെ കുപ്രചരണങ്ങളും യാഥാര്‍ത്ഥ്യവും എന്നീ പുസ്തകങ്ങള്‍ ഒ.രാജഗോപാല്‍ പ്രകാശനം ചെയ്തു. എസ്എന്‍ഡിപി യോഗം അസി. സെക്രട്ടറി എന്‍.വി.സദാനന്ദന്, സുനിലാനിലന്‍, ഡോ. ആശ ഗോപാലകൃഷ്ണന് എന്നിവര്‍ പുസ്തകങ്ങളുടെ ആദ്യപ്രതികള്‍ ഏറ്റുവാങ്ങി.
നരേന്ദ്രമോദിയുടെ നയതന്ത്രവിജയം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പി.നാരായണന് വിഷയാവതരണം നടത്തി. അഡ്വ. ബി.ഗോപാലകൃഷ്ണന്, ടി.എസ്.നീലാംബരന്‍, രവികുമാര്‍ ഉപ്പത്ത്, എ.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: