പാലാ:യുവാക്കളുടെ കഴിവിനെ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തുന്ന വിദ്യാഭ്യാസമല്ല അവര്‍ക്കിന്ന് ലഭിക്കുന്നതെന്ന് അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം പ്രോജക്ട് ഓഫീസര്‍ മേജര്‍ ലാല്‍കൃഷ്ണ പറഞ്ഞു. വെള്ളാപ്പാട് ദേവീ ക്ഷേത്രസന്നിധിയില്‍ നടക്കുന്ന മീനച്ചില്‍ ഹിന്ദുമഹാസംഗമത്തില്‍ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോലിനേടാനുള്ള വിദ്യാഭ്യാസമാണ് ഇന്നുള്ളത്.
നമ്മുടെ പൈതൃകവും മൂല്യങ്ങളും വിദ്യാഭ്യാസ ഘട്ടത്തില്‍തന്നെ നേടുന്നതിനുതകുന്നതരത്തില് പാഠ്യപദ്ധതികള്‍ പരിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന് അദ്ധ്യക്ഷത വഹിച്ചു. ഭാഷയുടെ സംരക്ഷകരാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ സംസ്കാരം പഠനത്തിലും ജീവിതത്തിലും എന്ന വിഷയത്തില്‍ ഭാരതീയ ധര്‍മ്മസഭാ ആചാര്യന് ഡോ. ശ്രീനാഥ് കാര്യാട്ട് പ്രഭാഷണം നടത്തി.
ഒരാഴ്ചയായി നടന്നുവന്ന മീനച്ചില്‍ ഹിന്ദുമഹാസംഗമം ഇന്ന് സമാപിക്കും. വൈകിട്ട് 3.30ന് ബ്രഹ്മചാരി അശോകന്റെ നേതത്വത്തില്‍ മഹാസര്‍വ്വൈശ്വര്യപൂജ, 6ന് സമാപനസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി. ശശികല മുഖ്യപ്രഭാഷണം നടത്തും. ഹിന്ദുമഹാസംഗമം ചെയര്മാന് വി. മുരളീധരന് അദ്ധ്യക്ഷത വഹിക്കും. ഡോ. പി. ചിദംബരനാഥ് സ്മാരക വീരമാരുതി പുരസ്കാരം വൈക്കം ഗോപകുമാറിന് സരസമ്മ ചിദംബരനാഥ് സമ്മാനിക്കും. അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി, പി.ആര്. ശ്രീകുമാര്‍, ബിജു കൊല്ലപ്പള്ളി എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: