ചെങ്ങന്നൂര്‍: കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. ബൈക്ക് മോഷണവും ക്ഷേത്ര കവര്‍ച്ചയും പതിവാക്കിയ മുളക്കുഴ തലക്കുളഞ്ഞിയില്‍ വീട്ടില്‍ സുരേഷ് (മക്കു-20) നെയാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ എസ്ഐ: പി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്്.
മോഷണ കേസുകളില്‍ പിടിക്കപെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്ന ഇയാളെ കേസിന്റെ വിചാരണയ്ക്കായി അഞ്ചിന് ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കി മടങ്ങവേ ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് രക്ഷപെട്ടത്്. സുരേഷുമായി വന്ന തിരുവനന്തപുരം എആര്‍ ക്യാമ്പിലെ രണ്ട് പോലീസുകാര്‍ ട്രെയിന്‍ കാത്തിരിക്കുമ്പോള്‍ കടന്നുവന്ന ട്രയിനിന് മുന്നിലൂടെ പ്രതി വിലങ്ങുമായി പാളം മുറിച്ച് ഓടി രക്ഷപെടുകയായിരുന്നു.
പോലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് അന്യേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ മൂന്നു ദിവസങ്ങളയി പ്രതി രാത്രി കാലങ്ങളില്‍ കൊഴുവല്ലൂരിലെ ആളൊഴിഞ്ഞ വീടിന്റെ മുകളില്‍ താമസിക്കുന്നുണ്ടന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ആ പ്രദേശം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഈ വീടിന് സമീപമുള്ള വാഴത്തോപ്പിലെ ഷെഡ്ഡില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. അന്ന് പോലീസിനെ വെട്ടിച്ച് കടന്ന പ്രതി ചെങ്ങന്നൂരില്‍ നിന്നും ബൈക്ക് മോഷ്ടച്ച് തിരുവല്ലയിലേക്ക് കടന്നു. ജയിലില്‍ വച്ച് പരിചയപ്പെട്ട സുഹൃത്തുമൊത്ത് രാത്രി ഒരു വീട്ടില്‍ നിന്നും പതിമൂന്നര പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു. പിന്നീട് അഞ്ച് ദിവസങ്ങളിലായി ആറ് ബൈക്കുകളാണ് ഇയാള്‍ മോഷ്ടിച്ചത്. ഇവയെല്ലാംപല സ്ഥലങ്ങലില്‍ ഉപേക്ഷിച്ചനിലയില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ആക്രികട മോഷണം, ബൈക്ക് മോഷണം, വിവിധ ക്ഷേത്രങ്ങളിലെ മോഷണം അടക്കം ആറ് കേസുകള്‍ ഇത്കൂടാതെ ഇയാള്‍ക്കെതിരെ ഉണ്ട്. 2015മാര്‍ച്ച് 26ന് കാരയ്ക്കാട് കൊയ്ത്തുയന്ത്രവുമായിവന്ന കുട്ടനാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് അതിവേഗം പോകുമ്പോള്‍ അതിടിച്ച് കാരയ്ക്കാട് കല്ലുംപുറത്ത് ശിവരാമന് മരിച്ച സംഭവത്തിലും ഇയാള്‍ പ്രതിയാണ്. എസ്ഐ: ഡി.വര്‍ഗീസ്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ: സുരേഷ്കുമാര്‍, സിപിഒ മാരായ രാജേഷ്, സുനില്‍, ഷൈബു തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: