ഹൈദരാബാദ്: തെലങ്കാനയിലെ കര്‍ണൂലിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. ബംഗളൂരു-ഹൈദരാബാദ് ഹൈവേയിലെ വെല്തുരുത്തിയില് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.
കാസകോട് ദേലംപാടി സ്വദേശി പുരയിടത്തില്‍ റോബിന് പി.ഡി.(36), ഭാര്യ ബിസ്മോള്‍(30), നാലുമാസം പ്രായമായ കുഞ്ഞ്, റോബിന്റെ പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ എന്നിവരും കാറിന്റെ ഡ്രൈവര്‍ തെലങ്കാന സ്വദേശി പവന് കുമാറുമാണ് മരിച്ചത്.
റോബിനും കുടുംബവും കുട്ടിയുടെ മാമ്മോദീസ ചടങ്ങിനു ശേഷം കോട്ടയത്തു നിന്നും ആന്ധ്രയിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ കലുങ്കിലിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്തുവച്ചുതന്നെ ആറുപേരും മരിച്ചതായി പോലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ഇനോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് നിഗമനം. മൃതദേഹങ്ങള്‍ കര്‍ണൂല്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: