കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ സ്വഛ്ഭാരതില് ഉള്‍പ്പെട്ട ശൗചാലയനിര്മ്മാണ പദ്ധതി അട്ടിമറിക്കാന്‍ പഞ്ചായത്തുകളില്‍ നീക്കം. വീട്ടില്‍ സ്വന്തമായി ശൗചാലയമില്ലാത്ത ഏതൊരാള്‍ക്കും അതുനിര്മ്മിക്കാന് ഫണ്ട് അനുവദിക്കുന്നതാണ് പദ്ധതി.
ഇതിനായി കേന്ദ്രസര്‍ക്കാര്‍ പഞ്ചായത്തുകള്‍ വഴി 13000 രൂപയാണ് ഗുണഭോക്താവിന് നല്‍കുന്നത്. എന്നാല്‍ ഈ പദ്ധതിയെ തങ്ങളുടെതാക്കി മാറ്റാനാണ് ഇടത്-വലത് മുന്നണികളുടെ ശ്രമം. ഇതിനായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സത്യവാങ്മൂലം എഴുതിനല്കുന്നതിലാണ് തിരിമറി നടത്തുന്നത്. പഞ്ചായത്തിന്റെ ഫണ്ടാണ് ഇതെന്ന് അപേക്ഷയുമായി എത്തുന്ന സാധാരണ ജനങ്ങളോട് ഉദ്യോഗസ്ഥര്‍ പറയണമെന്നാണ് സിപിഎമ്മിന്റെ നിയന്ത്ര ണത്തിലുള്ള എന്‍ജിഒ യൂണിയനിലെ അംഗങ്ങള്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കൂടാതെ ഒരു അപേക്ഷയിലും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെന്ന് വ്യക്തമാക്കരുതെന്നും സത്യവാങ്മൂലങ്ങളില്‍ അതാത് പഞ്ചായത്ത് പദ്ധതിയെന്ന് രേഖപ്പെടുത്തണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം കോണ്‍ഗ്രസ് ആകട്ടെ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെതാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിലാണ്. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം പ്രഖ്യാപനം നടത്തി നടപ്പിലാക്കിയ സ്വഛ്ഭാരത് അഭിയാനിലൂടെയാണ് ശൗചാലയമില്ലാത്തവര്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി തുക അനുവദിച്ചത്. എന്നാല്‍ ആദ്യം മുതല്‍ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ച് വയ്ക്കാന്‍ തദ്ദേശഭരണം നടത്തുന്ന ഇടത്-വലത് മുന്നണികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി പ്രചരണത്തില്‍ മോദിസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചുള്ള ലഘുലേഖകള്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ നിന്നുമാണ് ജനം ശൗചാലയ പദ്ധതിക്കുറിച്ച് അറിയുകയും പഞ്ചായത്തുകളെ സമീപിക്കുകയും ചെയ്തത്. പദ്ധതിയില്‍ ആവശ്യക്കാര്‍ കൂടി വന്നപ്പോഴാണ് .പദ്ധതി അട്ടിമറിക്കാന്‍ ഇടത്-വലത് മുന്നണികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: