ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുകളുടെ പേരില്‍ കോഗ്രസിലുണ്ടായ തര്‍ക്കങ്ങള്‍ തുറന്ന പോരിലേക്ക്. എ വിഭാഗകാരനായ ബാങ്ക് പ്രസിഡന്റിനെതിരെ ഐ പക്ഷം ജോയിന്റ് രജിസ്ട്രാര്‍ക്ക് അവിശ്വാസത്തിനു നോട്ടീസ് നല്കി.
11 അംഗ ഭരണ സമിതിയിലെ ഏഴംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്. അടുത്തദിവസം ബോര്‍ഡു വിളിച്ചുകൂട്ടി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. അവിശ്വാസത്തിനു പിന്തുണ നല്കിയിരിക്കുവരില് ഏതാനും പേര് എ പക്ഷത്തു നിന്നുള്ളവരാണെന്നത് അവര്‍്ക്കു തിരിച്ചടിയായി.
കഴിഞ്ഞ ദിവസം പ്രസിഡന്റ് രാജിവെക്കണമെന്നു കാട്ടി ഡിസിസി പ്രസിഡന്റ് ബാങ്ക് പ്രസിഡന്റ് അഡ്വ. ആര്.പി. ഷേണായിക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ ഇതു ഗ്രൂപ്പു താല്പര്യം സംരക്ഷിക്കാനാണെന്നു കാട്ടി എ ഗ്രൂപ്പ് രാജി ആവശ്യം തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഐ വിഭാഗം നിലപാടു കടുപ്പിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കേ കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന കലാപം നേതൃത്വത്തിനു തലവേദനയായിരിക്കുകയാണ്. അതിനിടെ വയലാര്‍ ബേഌക്കിലുള്ള ഒരു വിഭാഗവും മുഴുവന്‍ ഭരണ സമിതി അംഗങ്ങളെയും മാറ്റണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്.
ഇതു കാട്ടി കെപിസിസി പ്രസിഡന്റിനടക്കം കത്തു നല്‍കിയിട്ടുണ്ട്. ബാങ്കില്‍ നടന്ന തട്ടിപ്പിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഭരണ സമിതിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് ഇവരുടെ നിലപാട്. ഈ സാഹചര്യത്തിലും തമ്മിലടിച്ചാല്‍ തിരഞ്ഞെടുപ്പില്‍ അതു തിരിച്ചടിയാകുമെന്നും അവര്‍ ചൂണ്ടികാണിക്കുന്നു. നേതൃത്വം ഗ്രൂപ്പുമാനദണ്ഡങ്ങള് നോക്കാതെ പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകണമൊണ് കത്തില്‍ ആവശ്യപെട്ടിരിക്കുന്നത്.
ബാങ്ക് വിഷയം കോണ്‍ഗ്രസില്‍ കലാപത്തിനു വഴിതുറന്നതോടെ ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ ആരോപണങ്ങളും ഉയരുന്നുണ്ട്. വരും ദിവസങ്ങളില്‍ പ്രസിഡന്റിനെതിരായ നീക്കങ്ങള്‍ ശക്തമാക്കാനാണ് ഐ പക്ഷത്തിന്റെ നീക്കം. ഡിസിസി അംഗവും ജില്ലാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗവുമാണ് ബാങ്ക് പ്രസിഡന്റ്അഡ്വആര്.പി.ഷേണായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: