2016 ജനുവരി 8 ന് വൈകിട്ട് 6.40 ന് തിരുവനന്തപുരം ആകാശവാണി നിലയം പ്രക്ഷേപണം നടത്തിയ ശബരിമല വിശേഷങ്ങള്‍ എന്ന പരിപാടി അയ്യപ്പസ്വാമിയേയും കോടാനുകോടി അയ്യപ്പഭക്തരെയും അപമാനിക്കുന്നതും ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്നതുമാണ്.
പുലിപ്പാലന്വേഷിച്ച് എരുമേലിയിലെത്തിയ അയ്യപ്പന് പ്രായമായ ഒരു അമ്മയുടെ ഉപദേശ പ്രകാരം മുസ്ലിമായ വാവരുടെ അടുത്തെത്തി സഹായം അഭ്യര്‍ത്ഥിക്കുന്നു. പാലല്ല, കറക്കുന്ന പുലികളെ തന്നയക്കാം. കൊണ്ടുപോയി ആവശ്യത്തിനു കറന്നെടുത്തിട്ടു തിരികെത്തരണം എന്ന കരാറില്‍ പുലികളെ അയ്യനു കൊടുത്തുവിടുകയാണുണ്ടായതെന്നാണ് വിശദീകരണം. (വാവര്‍ക്ക് പുലിവളര്ത്തലാണെന്നു കേട്ടാല്‍ തോന്നും) അതില്‍ സംതൃപ്തനായ ഭഗവാന് ഇനി മുതല്‍ എന്നെക്കാണാന്‍ വരുന്നവര്‍ വാവരെക്കണ്ടു കാശിട്ടിട്ടേ എന്നെക്കാണാവൂ എന്നു പ്രഖ്യാപിച്ചുവെന്നാണ് പ്രഭാഷണത്തിന്റെ സാരം.
ഉദ്ദേശ്യം വ്യക്തം. സ്വാമിയെ ഇകഴ്ത്തി വാവരെ പുകഴ്ത്തി ഭക്തര്‍ക്കിടയില്‍ അവിശ്വാസം സൃഷ്ടിക്കുവാനുള്ള ഹീനമായ നീക്കം. എരുമേലി പള്ളിയിലെ ഇമാമിന്റെ പേരില്‍ സര്‍ക്കാര്‍ മാധ്യമമായ ആകാശവാണിയില്‍ക്കൂടി നടത്തിയ ഈ പരിപാടി വളരെ ആസൂത്രിതമാണ്. സത്യാവസ്ഥ വെളിപ്പെടണം. അധികൃതരുടെ ഭാഗത്തുനിന്ന് സുതാര്യവും സത്യസന്ധവുമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം.
ദേവസ്വം ബോര്‍ഡും ദേവസ്വം പ്രസിഡന്റും അയ്യപ്പ സേവാ സംഘടനകളും ഭക്തജന സംഘങ്ങളും ശക്തമായ നിലപാട് ഈ വിഷയത്തിലെടുക്കണം. ഓരോ അയ്യപ്പഭക്തനും ഇതിനോടു പ്രതികരിക്കേണ്ടതാണ്.
മേലിലും ആരുടെയും ഭാഗത്തുനിന്നും ഇത്തരെ വിശ്വാസ നിഷേധങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ അധികാരികളും ശ്രദ്ധിക്കണം. നടപടികളെടുക്കണം.
എ.സുരേന്ദ്രന്
ചെങ്ങന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: