ന്യൂദല്‍ഹി: രാജ്യവികസനത്തില്‍ ക്രിസ്ത്യന്‍ ജനവിഭാഗത്തിന് സുപ്രധാന പങ്കുണ്ടെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. എല്ലാസമുദായങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും നഖ്വി പറഞ്ഞു. ഇന്ത്യന്‍ ക്രിസ്ത്യന്‍സ് മൂവ്മെന്റിന്റെ സെന്റ്ജോര്‍ജ്ജ് പുരസ്കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നഖ്വി.
അവസാനത്തെ വ്യക്തിയില്‍ വരെ വികസനത്തിന്റെ ഫലങ്ങള്‍ എത്തണമെന്ന് ആഹ്വാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ കീഴില്‍ എല്ലാവിഭാഗങ്ങള്‍ക്കും തുല്യപരിഗണന ലഭിക്കുമെന്ന് ഉറപ്പാണെന്നും നഖ്വി പറഞ്ഞു. ജാതിമത പരിഗണനകള്‍ക്കുപരിയായി എല്ലാവരേയും ഐക്യത്തോടെ കൈപിടിച്ച് ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യാതിഥി കേന്ദ്രസാംസ്ക്കാരിക വകുപ്പ് മന്ത്രി ഡോ. മഹേഷ് ശര്‍മ്മയും പറഞ്ഞു.
ബിജെപി പരിശീലന സമിതി അംഗവും എഴുത്തുകാരനുമായ ഡോ. ബാലശങ്കറിന് ചടങ്ങില്‍ സെന്റ്ജോര്‍ജ് പുരസ്കാരം സമ്മാനിച്ചു. ഏഷ്യാനെറ്റ് ബ്യൂറോചീഫ് പ്രശാന്ത് രഘുവംശം, നടി പദ്മപ്രിയ, പി. മാനുവല്‍, കെ. എസ്. വിനോദ് എന്നിവര്‍ക്ക് വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു.
ഇന്ത്യന്‍ ക്രിസ്ത്യന്‍സ് മൂവ്മെന്റ് പ്രസിഡന്റ് ജെ. അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ മാര്‍ അത്താനാസിയോസ്, കുര്യാക്കോസ് ഭരണികുളങ്ങര, അഡ്വ. എ. ബി. സാബു, ദീപക് ധര്‍മ്മടം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: