ചെറുപുഴ: ജാഗ്രതയുള്ള സൈനികരാണ് രാജ്യത്തിന്റെ കരുത്തെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. പെരിങ്ങോം സിആര്‍പിഎഫ് റിക്രൂട്ട് ട്രെയിനിംഗ് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 141-ാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സൈനികര്‍ രാജ്യത്തിന് നല്കുന്ന സേവനം സമൂഹം വിസ്മരിക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. സി.കൃഷ്ണന് എംഎല്‍എ, കലക്ടര്‍ പി.ബാലകിരണ്‍, തഹസില്‍ദാര്‍ പി.വി.ഗോപാലകൃഷ്ണന്, ഉത്തരമേഖലാ ഡിഐജി ദിനേന്ദ്ര കശ്യപ്, ജില്ലാ പോലിസ് ചീഫ് പി.എന്‍.ഉണ്ണിരാജന്, തളിപ്പറമ്പ ഡിവൈഎസ്പി എ.സുരേന്ദ്രന്, കെഎപി കമാണ്ടന്റ് കെ.ഫിലിപ്പ്, ഏഴിമല നാവിക അക്കാദമി ക്യാപ്റ്റന്‍ കമലേഷ് കുമാര്‍, എക്സൈസ് ജോയിന്റ് കമ്മീഷണര്‍ കെ.എ.ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, തദ്ദേശഭരണ പ്രതിനിധികള്‍, ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ ടി.ജെ.ജേക്കബ്, കമാണ്ടന്റ് ആര്.എസ്.റാവത്ത്, തുടങ്ങിയവര്‍ സംബന്ധിച്ചു. ജാര്‍ഖണ്ഡ്, ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 549 കോണ്‍സ്റ്റബിള്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. അസിസ്റ്റന്റ് കമാണ്ടന്റ് എന്‍.പ്രദീപ് പരേഡ് നയിച്ചു. പരിശീലന കാലയളവില്‍ മികവ് പ്രകടിപ്പിച്ച ലക്ഷ്മണ് കുമാര്‍ രവിദാസ്, അമിത്, അരൂപ് മണ്ഡല്, പിയൂഷ് എന്നിവര്‍ക്കുള്ള പുരസ്കാരങ്ങളും മുഖ്യാത്ഥിതി കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: