കല്യാശ്ശേരി: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള തീരുമാനം വൈകാതെ നടപ്പിലാക്കുമെന്ന് ഗ്രാമവികസനവകുപ്പ് മന്ത്രി കെ.സി.ജോസഫ് പ്രസ്താവിച്ചു. ഇതു സംബന്ധിച്ച് ആരോഗ്യ-സഹകരണ വകുപ്പുകള്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. സഹകരണ നിയമങ്ങള്‍ക്ക് വിരുദ്ധമായി നിയമിക്കപ്പെട്ടവര്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ പിരിഞ്ഞുപോകേണ്ടിവരും. നിയമവിധേയമായി മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. കല്യാശ്ശേരി അഗ്രിക്കള്‍ച്ചറിസ്റ്റ്സ് ആന്റ് ലേബറേഴ്സ് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണസംഘം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ കോളേജിന്റെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള തസ്തികകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇതുമായി സഹകരിക്കാന്‍ മെഡിക്കല്‍ കോളേജ് ഭരണസമിതി തയ്യാറാകണം. പരിയാരം മെഡിക്കല്‍ കോളേജ് 620 കോടിയോളം രൂപ ഹഡ്കോക്ക് നല്‍കാനുണ്ട്. ഇതുസംബന്ധിച്ചും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: