ന്യൂദല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയ അഭിഭാഷകനായ നൗഷാദിനെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
അഭിഭാഷകനു നേരേയുള്ള വധഭീഷണി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നുംകോടതി വ്യക്തമാക്കി. പോലീസ് സ്റ്റേഷനില്‍ അഭിഭാഷകന് നൗഷാദ് സമര്‍പ്പിച്ച പരാതിയിന്മേര് നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദ്ദേശവും നല്കി.
അഭിഭാഷകരെ ഭീഷണിപ്പെടുത്തിയത് ഗൗരവകരമാണെന്നും കര്‍ശന നടപടി വേണമെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് വേണ്ടി ഹാജരായ കെ.കെ. വേണുഗോപാല്‍ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ നിലപാടു തന്നെ കേരള സര്‍ക്കാരിനു വേണ്ടി ഹാജരായ വി.വി ഗിരിയും സ്വീകരിച്ചു.
1991ല്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ക്ഷേത്രം തന്ത്രി, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്. അയ്യപ്പ സേവാ സമിതി അധ്യക്ഷന്‍ എന്നിവര്‍ കോടതി മുമ്പാകെ മൊഴിനല്‍കുകയും തെൡവുകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ശബരിമലയിലെ ആചാരമാണെന്ന് തെളിയിക്കുന്ന രേഖകളാണ് അന്നിവര്‍ സമര്‍പ്പിച്ചത്. ഇവ സുപ്രീംകോടതി മുമ്പാതെ സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഇന്നലെ സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെല്ലാം ഫെബ്രുവരി 8ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: