കൊട്ടാരക്കര: എല്‍ഡിഎഫ് ഭീഷണിയെതുടര്‍ന്ന് അംഗന്‍വാടി മാറ്റാന്‍ നീക്കം. പ്രതിഷേധവുമായി ബിജെപി രംഗത്ത്
ഇടതുകൗണ്‍സിലര്‍മാര്‍ അഴിഞ്ഞാടിയതിനെ തുടര്‍ന്ന് ഭയപ്പെട്ട ഓഫീസര്‍ അമ്മൂമ്മമുക്കില്‍ നിന്ന് അംഗന്‍വാടി മാറ്റാന്‍ ശ്രമം തുടങ്ങി. ഇതില്‍ പ്രതിഷേധിച്ച് ബിജെപി മണ്ഡലം കണ്‍വീനറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഐസിഡിഎസ് ഓഫിസറെ ഉപരോധിച്ചു. ബിജെപി കൗണ്‍സിലറുടെ വാര്‍ഡായ അമ്മൂമ്മമുക്കില്‍ നിന്ന് അംഗനവാടി മാറ്റിയാല്‍ ശക്തമായ സമരങ്ങളുമായി ബിജെപി രംഗത്തിറങ്ങുമെന്ന് കണ്‍വീനര്‍ അമ്പലക്കര രമേശ് മുന്നറിയിപ്പ് നല്കി. ഒരംഗമെ നഗരസഭയില്‍ ബിജെപിക്കുള്ളൂ എന്നതിനാല്‍ ഒറ്റതിരിഞ്ഞ് ആക്രമിച്ച് വാര്‍ഡിലെ വികസനം തടസപെടുത്താന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി എതിനെ ശക്തമായി നേരിടും. ജനങ്ങളെ അണിനിരത്തി ഇതിനെ നേരിടുമെന്നും രമേശ് പറഞ്ഞു.
ശനിയാഴ്ചയാണ് നഗരസഭാ ഉപാധ്യക്ഷന്‍ എ.ഷാജുവിന്െ നേതൃത്വത്തില്‍ ഇടതുകൗണ്‍സിലര്‍മാര്‍ ശിശുക്ഷേമവികസന ഓഫീസിലെത്തി അംഗനവാടി മാറ്റിയെന്നാരോപിച്ച് ഏറെ നേരം സംഘര്‍ഷം സൃഷ്ടിച്ചത്.
നീലേശ്വരത്ത് ഇടതുകൗണ്‍സിലര്‍ ഉള്ളപ്പോള്‍ ബിജെപി കൗണ്‍സിലറുടെ വാര്‍ഡിലേക്ക് അംഗന്‍വാടി കൊണ്ടുപോയതായിരുന്നു ഇടതന്മാരെയും പുതിയതായി ഇടതുപാളയത്തിലെത്തിയ പിള്ള സഖാക്കളേയും ചൊടിപ്പിച്ചത്, 21-ാം നമ്പര്‍ അംഗനവാടിയായി അമ്മൂമ്മമുക്ക് വാര്‍ഡിലാണ് അംഗന്‍വാടി പ്രവര്‍ത്തിച്ചിരുന്നത്.
പലസ്ഥലങ്ങളിലും മാറിമാറി പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടി കുറച്ചു നാളായി അമ്മൂമ്മമുക്കിന്റെ തന്നെ ഭാഗമായിരുന്ന നീലേശ്വരത്തായിരുന്നു പ്രവര്‍ത്തനം. പഞ്ചായത്ത് നഗരസഭയായതോടെ അമ്മൂമ്മമുക്കും നീലേശ്വരവും പ്രത്യേകം ഡിവിഷനുകളായി. ഇതോടെ അമ്മൂമ്മമുക്കിലെ അംഗന്‍വാടി ഡിവിഷനില്‍ തന്നെ സ്ഥാപിക്കണമെന്ന് ബിജെപി കൗണ്‍സിലറായ അമ്പിളി ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കിയിരുന്നു. റോഡരികില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി സുരക്ഷാകാരണത്താല്‍ അവിടെ നിന്നും മാറ്റണമെന്ന് സി.ഡി.പി.ഒയും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം നീലേശ്വരത്തു നിന്നും അംഗന്‍വാടി അമ്മൂമ്മമുക്കിലേക്കു മാറ്റിയത്. ഇതാണ് വീണ്ടും നീലേശ്വരത്തേക്ക് മാറ്റാന്‍ ഇടതു കൗണ്‍സിലര്‍മാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ നീലേശ്വരത്ത് ഇടതുകൗണ്സിലറായതകൊണ്ട് അംഗന്‍വാടി മാറ്റിയത് ബിജെപിയുടെ നേട്ടമായി ചിത്രീകരിക്കപെടുമോ എന്ന ഭയമാണ് ഇതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: