അമ്പലപ്പുഴ: പ്രാഥമിക ആരോഗ്യ കേന്ദ്രം നോക്കുകുത്തിയാകുന്നു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പുന്നപ്ര വിയാനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് നോക്കുകുത്തിയായത്.
ഇവിടെ ദിനംപ്രതി ഇരുനൂറിലധികം രോഗികളാണ് എത്തുന്നത്. ആവശ്യത്തിനു ജീവനക്കാര്‍ ഉണ്ടെങ്കിലും. രോഗികളെ പരിചരിക്കാന്‍ നേഴ്സുമാര്‍ ഉല്‍പ്പെടെയുള്ള ജീവനക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. .േ ഇത് പ്രദേശത്തുള്ള സ്വകാര്യ ക്ലീനിക്കുകളെ സഹാക്കാന്‍ വേണ്ടിയാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
സ്ഥാപനത്തെപ്പറ്റി പരാതികള്‍ പലതും ലഭിച്ചിട്ടും ഡിഎംഒ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന് പറയുന്നു. അടിയന്തിരമായി ജില്ലാ ഭരണകൂടം ഇടപെട്ട് രോഗികളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: