കണ്ണൂര്‍: എല്ലാവര്ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍ തുല്യ നീതി എന്ന മുദ്രാവാക്യമുയര്‍ത്തി മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര ഇന്ന് ജില്ലയില്‍ പ്രവേശിക്കും. ഇന്ന് രാവിലെ 10 മണിക്ക് ഉപ്പളയില്‍ പതിനായിരങ്ങള്‍ അണി നിരക്കുന്ന പ്രൗഢഗംഭീരമായ വേദിയില്‍ വെച്ച് കേന്ദ്ര മന്ത്രി വെങ്കയ നായിഡു ഉദ്ഘാടനം ചെയ്യുന്ന വിമോചന യാത്ര കാസര്‍ഗോഡ് ജില്ലയിലെ പര്യടനത്തിനു ശേഷം വൈകുന്നേരം 6മണിയോടെ കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തിയായ കാലിക്കടവില്‍ എത്തിച്ചേരും. യാത്രയെ ബിജെപി സംസ്ഥാന-ജില്ലാ നേതാക്കള്‍ നൂറുകണക്കിന് ബൈക്കുകളുടേയും മറ്റ് വാഹനങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ജില്ലയിലെ ആദ്യ സ്വീകരണ സ്ഥലമായ പയ്യന്നൂരിലേക്ക് സ്വീകരിച്ച് ആനയിക്കും. വൈകുന്നേരം 6 മണിക്ക് പയ്യന്നൂര്‍ ഗാന്ധി സ്ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
വിമോചന യാത്രക്ക് ഇന്ന് പയ്യന്നൂരില്‍ സ്വീകരണം
പയ്യന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രക്ക് ഇന്ന് പയ്യന്നൂരില്‍ സ്വീകരണം നല്‍കും. രാവിലെ മഞ്ചേശ്വരത്ത് വെച്ച് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യുന്ന യാത്രയെ ജില്ലാ അതിര്‍ത്തിയായ ഒളവറയില്‍ നിന്നം നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടു കൂടി സ്വീകരിച്ച് സമ്മേളന നഗരിയായ ഗാന്ധി പാര്‍ക്കിലേക്ക് ആനയിക്കും. യാത്രയുടെ ആദ്യ ദിനത്തിന്റെ സമാപന സമ്മേളനത്തില്‍ ബിജെപി സംസ്ഥാന നേതാക്കളായ ശോഭാ സുരേന്ദ്രന്, എം.ടി.രമേശ്, കെ.സുരേന്ദ്രന്, എ.എന്‍.രാധകൃഷ്ണന് , പി.എം.വേലായുധന് എന്നിവര്‍ സംസാരിക്കും. സ്വീകരണത്തിന് പയ്യന്നുര്‍ മണ്ഡലത്തില്‍ നിന്നും അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എം.പി.രവീന്ദ്രന്, സി.കെ.രമേശന് മാസ്റ്റര്‍, പി.എം.മുരളി, പി.ഗോവിന്ദന്, ഗംഗന് തായിനേരി, എ.കെ.രാജഗോപാലന്‍ മാസ്റ്റര്‍, കരിപ്പത്ത് നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
ആറ് പതിറ്റാണ്ടായി മാറി മാറി കേരളത്തില്‍ ദുര്‍ഭരണം നടത്തിയ രണ്ട് മുന്നണികളില്‍ നിന്നുമുള്ള മോചനത്തിനായാണ് ബിജെപി വിമോചന യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് നയിച്ച ഇരുമുന്നണികളില്‍ നിന്നുമുള്ള വിമോചന സന്ദേശം ജനങ്ങള്‍ക്ക് യാത്രയിലൂടെ പകര്‍ന്ന് നല്‍കും. ബിജെപിക്ക് എതിരായി കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ ഉയര്‍ത്തുന്ന അസഹിഷ്ണുത പോലുള്ള പ്രചരങ്ങളെ യാത്രയില്‍ ശക്തമായി നേരിടും. പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന വികസന കാര്യങ്ങള്‍ പ്രത്യേകിച്ച്് കേരളത്തിനായി അനുവദിക്കപ്പെട്ട വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കി അതിന്റെ ഗുണഫലങ്ങള്‍ അവര്‍ക്കിടയിലേക്ക് എത്തിച്ചായിരിക്കും യാത്ര.
ഇടത് വലത് മുന്നണികള്‍ക്കെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടെ അവര്‍ നവേത്ഥാനമൂല്യങ്ങളെ തകര്‍ക്കാനും ബിജെപിയുടെ വളര്‍ച്ച തടയാനുമായി നടത്തുന്ന പ്രീണന രാഷ്ട്രീയത്തിന്റെ കഥകളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിക്കൊണ്ടാണ് യാത്ര പ്രയാണം തുടരുന്നത്.
ഇന്നു മുതല്‍ 22 വരെ മൂന്നു ദിവസങ്ങളിലായി ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ ജാഥക്ക് സ്വീകരണങ്ങള്‍ നല്‍കും. 21ന് രാവിലെ 10ന് പിലാത്തറ, 11ന് ശ്രീകണ്ഠാപുരം, 12ന് മയ്യില്‍, ഉച്ചകഴിഞ്ഞ് 3ന് പുതിയതെരു, വൈകിട്ട് 4ന് കണ്ണൂര്‍, 5ന് പിണറായി, 6ന് തലശ്ശേരിയില്‍ സമാപനം. 22ന് രാവിലെ 10ന് കൂത്തുപറമ്പ്, 11ന് മട്ടന്നൂര്‍, 12ന് ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ വയനാട്ടിലേക്ക് പ്രവേശിക്കും. സ്വീകരണ സ്ഥലങ്ങളില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. ജാഥയുടെ വിജയത്തിനായി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ബൂത്തടിസ്ഥാനത്തില്‍ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗൃഹ സമ്പര്‍ക്കം ഉള്‍പ്പെടെ വിവിധ പ്രചരണ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെമ്പാടും നടന്നു വരുന്നത്. സംഘപരിവാര്‍ സംഘടനകളുടെ ജില്ലയിലെ ശക്തി തെളിയിക്കാനും കാലാകാലങ്ങളില്‍ ഇടത്-വലത് മുന്നണികളുടെ മാറി മാറിയുളള ഭരണത്തില്‍ ജില്ലയോട് കാണിച്ച അവഗണനകള്‍ തുറന്നുകാട്ടാനുളള സുവര്‍ണ്ണാവസരം ജാഥയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നാടുനീളെ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. യാത്ര മഹാസംഭവമാക്കി മാറ്റാനുളള അവസാവട്ട ഒരുക്കങ്ങളിലാണ് നേതാക്കളും പ്രവര്‍ത്തകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: