തളിപ്പറമ്പ്: ദേശീയപാത 17 ല്‍ ചിറവക്ക് മുതല്‍ പൂക്കോത്ത് നടവരെയുള്ള ഭാഗം വീതികൂട്ടി മെക്കാഡം ടാറിങ് ചെയ്ത് നവീകരിച്ചതിന്റെ ഉദ്ഘാടനം മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നിര്‍വഹിച്ചു. തളിപ്പറമ്പ് ടൗണിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ചിറവക്ക് മുതല്‍ പൂക്കോത്ത് നട വരെയുള്ള വീതികുറഞ്ഞ ഭാഗത്ത് ഏറെക്കാലമായി ഗതാഗതകുരുക്ക് അനുഭവപ്പെടുകയായിരുന്നു. ഇതിന് പരിഹാരം കാണാനാണ് 4 കോടി രൂപ ചെലവില്‍ 1400 മീറ്റര്‍ നീളത്തില്‍ പാത നവീകരിച്ചത്. പാതയോടനുബന്ധിച്ച് വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നേരത്തേ 7 മുതല്‍ 9 മീറ്റര്‍ വരെ മാത്രം വീതിയുണ്ടായിരുന്ന റോഡ് ഇരുവശങ്ങളിലും വീതികൂട്ടി 15 മീറ്റര്‍ ആക്കിയാണ് മെക്കാഡം ടാറിങ് ചെയ്തത്. നിശ്ചിത സ്ഥാനങ്ങളില്‍ സംരക്ഷണഭിത്തികള്‍, കലുങ്കുകള്‍, ഓവുചാല്‍, നടപ്പാത തുടങ്ങിയവയും നിര്‍മിച്ചു. ഡിവൈഡര്‍ ഉള്‍പ്പെടെയുള്ള റോഡ് സുരക്ഷാസംവിധാനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമൂദ്, വൈസ് ചെയര്‍പേഴ്സണ്‍ വത്സല പ്രഭാകരന്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ.അഫ്സത്ത്, റംല പക്കര്‍, എം.കെ. മനോഹരന്, കൗണ്‍സിലര്‍മാരായ കെ.മുരളീധരന്, വി.വി. കുഞ്ഞിരാമന്, കെ.നിഷ തുടങ്ങിയവരും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സംസാരിച്ചു. സി.എം. മുഹമ്മദ് ബഷീര്‍ സ്വാഗതവും സുനില്‍ കൊയിലേരിയന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: