ഇന്നു രാത്രിപത്തിന് ഹരിവരാസനം പാടി കാനനവാസന്റെ തിരുനട അടയ്ക്കും. രണ്ടരമാസം നീണ്ടുനിന്ന മണ്ഡല-മകര വിളക്ക് മഹോത്സവത്തിന് ഇതോടെ സമാപനമാകും. സന്നിധാനത്തെ നട അടച്ചുകഴിഞ്ഞാല്‍ മാളികപ്പുറത്ത് മലദേവതകള്ക്കുവേണ്ടി ഗുരുതി നടത്തും. ഇതോടെ മലമുകളിലെ മഹാക്ഷേത്രത്തിലെ മഹോത്സവംസമാപിക്കും.
ലോകത്തിന്റെ നാനാകോണില്‍നിന്നും ജനലക്ഷങ്ങള്‍ വന്നുചേര്‍ന്ന് ഭക്തി നിര്‍ഭരമായ, സദാസമയവും ശരണംവിളി മുഴങ്ങുന്ന തിരുനടയിലെ തിരക്കൊഴിയും. ഭസ്മാഭിഷിക്തനായി യോഗ ദണ്ഡുമേന്തി ധ്യാനാവസ്ഥയിലേക്ക് അയ്യപ്പസ്വാമി ലയിക്കും. നാളെ പ്രഭാതത്തില്‍ തിരുവാഭരണം തിരിച്ചെഴുന്നള്ളിച്ചുകൊണ്ട് എല്ലാവരും മലയിറങ്ങും.
മേല്‍ശാന്തി പുറപ്പെടാശാന്തിയായതിനാല്‍ സന്നിധാനത്തുതന്നെതങ്ങും. കുംഭമാസത്തിലെ പൂജയ്ക്ക് നടതുറക്കും വരെ ഘോരവനമായി സന്നിധാനം മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: