ഒരു മതാചാര്യനുമായി അമ്മ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു സംഭവം മക്കളുടെ കണ്ണു തുറപ്പിക്കുവാന്‍ ഉതകുന്നതാണ്. ആ മതാചാര്യനെ സ്വീകരിക്കാന്‍ ഒരു വീട്ടുകാര്‍ തയ്യാറായി. വീടിനോട് ചേര്‍ന്ന് അവര്‍ ഒരു ആസ്പത്രിയും നടത്തിയിരുന്നു.
വണ്ടിയില്‍ നിന്ന് ഇറങ്ങി വീട്ടിനുള്ളിലേക്ക് നടക്കുമ്പോള്‍ അദ്ദേഹത്തെ ആചാരപ്രകാരം സ്വീകരിക്കാന്‍ താലത്തില്‍ പുഷ്പവും അരിയും എണ്ണനിറച്ച വിളക്കുമായി അനവധി സ്ത്രീകള്‍ നിന്നിരുന്നു. വിശിഷ്ടാതിഥി നടന്നു നീങ്ങുന്ന പാതയില്‍ പുഷ്പം വിതറി സ്വീകരിക്കുകയാണ് പതിവ്. പക്ഷേ, ഇവിടെ അങ്ങനെയല്ല സംഭവിച്ചത്. അദ്ദേഹം പറഞ്ഞു. ‘സ്വീകരിക്കാന്‍ നിന്ന സ്ത്രീകള്‍ കൈയിലുള്ള താലത്തില്‍ നിന്ന്, അരിയും എണ്ണയും കൂട്ടിച്ചേര്‍ത്ത് എന്റെ മുഖത്തേക്ക് ആഞ്ഞെറിഞ്ഞു. അതില്‍ സ്നേഹവും സ്വീകരണവുമായിരുന്നില്ല. മറിച്ച്, ദേഷ്യവും നിഷേധവുമായിരുന്നു. ഞാന്‍ കൈകൊണ്ട് മുഖം പൊത്തി എറിയരുതെന്ന് ആഗ്യം കാട്ടി. പക്ഷേ. ഏറു തുടര്‍ന്നു.’
ഇഷ്ടമില്ലാത്തവരെയാണോ സ്വീകരിക്കാന്‍ നിര്‍ത്തിയതെന്ന് പിന്നീടദ്ദേഹം വീട്ടുകാരോട് തിരക്കി.
അല്ല, ഇവിടത്തെ ആസ്പത്രിയിലെ ജോലിക്കാരാണവര്‍’ വീട്ടുകാര്‍ പറഞ്ഞു.
എന്നാലവര്‍ വെറുപ്പും വിദ്വേഷവുമാണ് കാട്ടിയത്. നിങ്ങള്‍ അന്വേഷിച്ചു നോക്കൂ’ ആ മതാചാര്യന് വീട്ടുകാരെ അറിയിച്ചു.
സംശയംതോന്നിയ വീട്ടുകാര്‍ അന്വേഷിക്കാന്‍ ആളെവിട്ടു. അപ്പോള്‍ സ്വീകരിക്കുവാന്‍ നിന്ന സ്ത്രീകള്‍ മുറിയില്‍ കൂടി അട്ടഹസിച്ചു ചിരിച്ചു കൊണ്ടു പറയുന്നതു കേട്ടു: ‘ഞാനാ പിശാചിനിട്ടു നല്ലൊരേറു കൊടുത്തെടീ’
ആ മതാചാര്യന് അമ്മയോടു പറഞ്ഞു:’ഉടമസ്ഥന് വിളിച്ചപ്പോള്‍ ജോലിക്കാര്‍ സ്വീകരിക്കാന്‍ വന്നുനിന്നു. അത്രതന്നെ. പക്ഷേ, അവര്‍ക്കുമതം എന്തെന്നോ, സംസ്കാരം എന്തെന്നോ യാതൊരു ധാരണയുമുണ്ടായിരുന്നില്ല എന്നു മാത്രമല്ല, മനുഷ്യനെ പിശാചായികണ്ടു പെരുമാറുന്ന സംസ്കാരമായിരുന്നു അവരുടേത്. മറ്റുള്ളവരെ വെറുക്കാനും സംശയിക്കാനും പഠിപ്പിക്കുന്നതു മതമാണ് എന്ന് അമ്മയ്ക്ക് തോന്നുന്നില്ല. അത് മതാന്ധതയാണ്. മക്കള്‍ ഒരിക്കലും മതാന്ധരായി മാറരുത്. യഥാര്‍ഥത്തില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും തത്വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: