അമ്പലപ്പുഴ: ഉപ്പുവെള്ളം കയറി നശിക്കുന്നത് ലക്ഷങ്ങളുടെ പുഞ്ചകൃഷി. ആയിരക്കണക്കിന് കര്‍ഷകരെ ദുരിതത്തിലെത്തിച്ചത് ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് ആക്ഷേപം. പുഞ്ചകൃഷി ആരംഭിക്കും മുമ്പേ ഉപ്പുവെള്ളംകയറാന് സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ മുട്ടുകള്‍ സ്ഥാപിക്കാന്‍ തയ്യാറാകാതിരുന്നതാണ് നിലവില്‍ പുഞ്ചപാടങ്ങളില്‍ ഉപ്പുവെള്ളം കയറാന്‍ കാരണമായത്. വിതച്ച് 51 ദിവസം വരെ കഴിഞ്ഞ നിരവധി പാടങ്ങളിലെ കര്‍ഷകരാണ് ഇതുമൂലം കടക്കെണിയില്‍ എത്തിനില്‍ക്കുന്നത്.
തോട്ടപ്പള്ളി, കായംകുളം പൊഴികളില്‍ കൂടി എത്തുന്ന ഉപ്പുവെള്ളം ടിഎസ് കനാല്‍, പൂക്കൈതയാര്‍ എന്നിവ വഴിയാണ് ഇടത്തോടുകളിലൂടെ പാടങ്ങളിലേക്ക് എത്തുന്നത്. ഇതിനു പരിഹാരമായി കരുമാടി, പുളുക്കി, തൃക്കുന്നപ്പുഴ ഭാഗങ്ങളില്‍ ഓരുമുട്ടുകള്‍ സ്ഥാപിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ ഓരുമുട്ടുകള്‍ സ്ഥാപിക്കാനോ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പാടങ്ങള്‍ സന്ദര്‍ശിച്ച് ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ സ്ഥിതിഗതികള്‍ ബോദ്ധ്യപ്പെടുത്താനോ തയ്യാറായില്ല. മുപ്പതു മുതല്‍ അമ്പത്തിയഞ്ചുദിവസം വരെ വളര്‍ച്ചയെത്തിയ നെല്‍ച്ചെടികള്‍ ഇതുമൂലം കരിഞ്ഞുതുടങ്ങിയത് കര്‍ഷകര്‍ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: