ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയുടെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പ് തുടങ്ങി. സംഭവത്തിന്റെ പേരില്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ പന്നിവരെയും കേന്ദ്ര സര്‍ക്കാരിനെത്തന്നെയും വേട്ടയാടാനാണ് ഇടതുപക്ഷ സംഘടനകളും കോണ്‍ഗ്രസും മറ്റും നീക്കമാരംഭിച്ചിരിക്കുന്നത്.
മന്ത്രിമാര്‍ രാജിവയ്ക്കണം, പ്രധാനമന്ത്രി മോദി മറുപടി പറയണം, ആത്മഹത്യയല്ല മോദി സര്‍ക്കാര്‍ നടത്തിയ കൊലപാതകമാണ് തുടങ്ങിയ പ്രചാരണങ്ങളുമായി ഇക്കൂട്ടര്‍ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹൈദരാബാദ് കേന്ദ്ര യൂണിവേഴ്സിറ്റിയില്‍ എത്തി. മറ്റു പല നേതാക്കളും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ഇവിടെ എത്തിത്തുടങ്ങി.ഇന്നലെ വൈകിട്ട് മായാവതിയും ഇവിടെ വന്ന് നീക്കമാരംഭിച്ചു. ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും സംഭവം അന്വേഷിക്കാന്‍ പ്രത്യേകം, പ്രത്യേകം സംഘങ്ങളെ പ്രഖ്യാപിച്ചിട്ടുണ്ട്.
യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ അനുകൂലിച്ച് രോഹിത് വെമുലയുടെയും മറ്റു നാലു പേരുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ആഗസ്റ്റില്‍ യൂണിവേഴ്സിറ്റിയില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത എബിവിപി പ്രവര്‍ത്തകരെ രോഹിതും കൂട്ടരും മര്‍ദ്ദിച്ചു. ഇതിനെതിരെ അധികൃതര്‍ ഒരു നടപടിയും എടുത്തില്ല. തുടര്‍ന്ന് യൂണിവേഴ്സിറ്റി രാജ്യവിരുദ്ധരുടെ താവളമാകുന്നുവെന്ന് കാണിച്ച് കേന്ദ്രമന്ത്രിയുംസ്ഥലം എംപിയുമായ ബന്ദാരു ദത്താത്രേയ കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തിയച്ചിരുന്നു. തുടര്‍ന്ന് സ്മൃതി, സര്‍വ്വകലാശാല ഒരു നടപടിയും എടുക്കാത്തതു ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് കത്തയച്ചു.
വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് യൂണിവേഴ്സിറ്റി അധികൃതരെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് എബിവിപിക്കാരെ മര്‍ദ്ദിച്ചവര്‍ക്ക് എതിരെ സര്‍വ്വകലാശാല നടപടിയും എടുത്തു. അഞ്ചു പേരെ സസ്പെന്‍ഡു ചെയ്ത അധികൃതര്‍ പിന്നീട് ഇവര്ഹോസ്റ്റലില് കയറരുതെന്നും വ്യക്തമാക്കി.
ഇതിന്‍െ പേരില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ എസ്എഫ്ഐയുടേയും മറ്റും നേതൃത്വത്തില്‍ സമരം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് രോഹിത് വെമുല ജീവനൊടുക്കിയത്. ബന്ദാരു ദത്താത്രേയ നാലഞ്ചു മാസം മുന്‍പ്, യൂണിവേഴ്സിറ്റിയില്‍ രാജ്യവിരുദ്ധര്‍ ഉണ്ടെന്നുകാട്ടി അയച്ച കത്തിന്റെ പേരിലാണ് പ്രേരണാക്കുറ്റം ചുമത്തി കേസ് എടുത്തത്. അതിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കണമെന്നാണ് ഇപ്പോഴെത്ത ആവശ്യം. നടപടിയെടുക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് സ്മൃതി ഇറാനി കത്തിയത്.
മന്ത്രി യൂണിവേഴ്സിറ്റിയില്‍ ഇടപെട്ടെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പറയുന്നത്. ബന്ധപ്പെട്ട മന്ത്രിയെന്ന നിലയ്ക്ക് പരാതി ലഭിച്ചാല്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ മന്ത്രിക്ക് നിയമപരമായും ധാര്‍മ്മികമായും അവകാശമുണ്ട്, അധികാരവുമുണ്ട്.
ഭരണപരമായ നിയന്ത്രണം സര്വ്വകലാശാലയ്ക്കാണെന്നും കേന്ദ്ര സര്‍ക്കാരിനല്ലെന്നും എല്ലാവര്ക്കും അറിയാം. മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. താന്‍ യൂണിവേഴ്സിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല, എംപിമാര്‍ (നിയമം നിര്‍മ്മിക്കുന്നവര്‍) കത്തയച്ചാല്‍ അത് ബന്ധപ്പെട്ടവര്‍ക്ക് നിശ്ചിത സമയത്തിനകം അയച്ചു നല്‍കേണ്ടതുണ്ട്. ബന്ദാരു ദത്താത്രേയയുടെ കത്തും അതിന്മേലുള്ള കമന്റുകളും അയക്കുക മാത്രമേ തന്റെ മന്ത്രാലയം ചെയ്തിട്ടുള്ളൂ. അവര്‍ പറഞ്ഞു.
ഇത് കൊലപാതകമാണെന്ന വാദവുമായിട്ടാണ് കേജ്രിവാളിന്റെ ഫേസ്ബുക്ക് കമന്റ്.
കോണ്‍ഗ്രസും തൃണമൂലും ആംആദ്മി പാര്‍ട്ടിയും അടക്കം ഇതിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ നീക്കമാരംഭിച്ചിട്ടുണ്ട്.
അതിനിടെ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിസി രാജിവയ്ക്കാതെ ഇനി ക്ലാസുകള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ പ്രഖ്യാപനം. അതിനിടെ കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയം അയച്ച ്രണ്ടംഗ സംഘം അന്വേഷണത്തിന് യൂണിവേഴ്സിറ്റിയില്‍ എത്തി.
വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. സംഘര്‍ഷഭരിതമായ അന്തരീക്ഷം കോണ്‍ഗ്രസ് കൂടുതല്‍ വഷളാക്കുകയാണ്. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. മുറിവുണക്കാന്‍ ശ്രമിക്കുന്നതിനു പകരം അതില്‍ ഉപ്പുതേയ്ക്കുകയാണ് രാഹുലും കോണ്‍ഗ്രസും. നഖ്വി തുടര്‍ന്നു. ദളിതര്‍ക്കുവേണ്ടി എന്നും പോരാടിയിട്ടുള്ള നേതാവാണ് ബന്ദാരു ദത്താത്രേയ. അദ്ദേഹം പറഞ്ഞു.
ദത്താത്രേയയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസും ടിആര്‍എസും
ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്ക് എതിരെ ടിആര്‍എസും കോണ്‍ഗ്രസും അടക്കമുള്ള കക്ഷികള്‍ തിരിയുന്നതിനു പിന്നില്‍ തദ്ദേശ തെരഞ്ഞെടുപ്പ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കുകയാണ്. മേഖലയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് ദത്താത്രേയ.
കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ അദ്ദേഹം സെക്കന്തരാബാദില്‍ നിന്നുള്ള പിന്നോക്കജാതിക്കാരനായ നേതാവാണ്.68 കാരനായ അദ്ദേഹം തെലങ്കാനയില്‍ നിന്നുള്ള ബിജെപിയുടെ ഒരേഒരു കേന്ദ്രമന്ത്രിയാണ്. ദത്തണ്ണയെന്ന് അറിയപ്പെടുന്ന അദ്ദേഹം ലളിത ജീവിതത്തിന് ഉടമയാണ്.മൃദുഭാഷിയാണ്. തികച്ചും സാധാരണക്കാരനാണ്.
പിന്നോക്കക്കാരനായ അദ്ദേഹത്തിന്റെ ജനസ്വാധീനം എതിരാളികള്‍ക്ക് വലിയ തലവേദനയാണ്. ഇത് തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. നാലാമത് തവണയാണ് അദ്ദേഹം സെക്കന്തരാബാദില്‍ നിന്നുള്ള എംപിയാകുന്നത്. 99 മുതല്‍ 2004വരെ അടല്‍ജി സര്‍ക്കാരിലും സഹമന്ത്രിയായിരുന്നു. അന്ന് നഗരവികസനം, റെയില്‍വേ തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്.
ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. 65ല്‍ ആര്‍എസ്എസില്‍ എത്തി. 68 മുതല്‍ 89വരെ പ്രചാരകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ലോകസംഘര്‍ഷ സമിതി ജോയിന്റ് സെക്രട്ടറിയായിരുന്നു. 80 ല്ബിജെപിയില്. 97ല്‍ബിജെപി ആന്ധ്രാപ്രദേശ് അധ്യക്ഷനായിരുന്നു.
യൂണിവേഴ്സിറ്റിയിലെ അവസ്ഥ ചൂണ്ടിക്കാട്ടി കത്തയച്ചുവെന്നല്ലാതെ തുടര്‍ന്ന് എന്തു സംഭവിച്ചുവെന്നുപോലും തനിക്കറിയില്ലെന്ന് ദത്താേ്രതയ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: