കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ ഇന്നലെ ഉച്ചയോടെ പുഷ്പാര്‍ച്ചന നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ന് കാസര്‍കോടുനിന്നും ആരംഭിക്കുന്ന വിമോചന യാത്രയുടെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും സമുന്നത നേതാവുമായിരുന്ന കെ.ജി. മാരാര്‍ജിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. അദ്ദേഹത്തോടൊപ്പം പുഷ്പാര്‍ച്ചന പരിപാടിയില്‍ ബിജെപിയുടെ വിവിധ സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ദേശീയ സമിതിയംഗം പി.കെ.വേലായുധന്, സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സി.പി. രാമചന്ദ്രന്, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു, നേതാക്കളായ എ.ദാമോദരന്‍, ആര്.കെ.ഗിരിധരന്, വിജയന് വട്ടിപ്രം, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി ടി.ബിജു, പൂര്‍വസൈനിക പരിഷത് സംസ്ഥാന പ്രസിഡന്റ് കേണല്‍ രാംദാസ് തുടങ്ങി വിവിധ നേതാക്കള്‍ പുഷ്പാര്‍ച്ചനയില്‍ സംബന്ധിച്ചു. പയ്യാമ്പലത്തെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതിമണ്ഡപത്തിലും മുസ്ലീം മതതീവ്രവാദികളാല്‍ കൊലചെയ്യപ്പെട്ട എബിവിപി പ്രവര്ത്തകന് സച്ചിന് ഗോപാലിന്റെ ബലികുടീരത്തിലും കുമ്മനം പുഷ്പാര്‍ച്ചന നടത്തി.
ബിജെപി സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കുമ്മനം ആദ്യമായിട്ടായിരുന്നു ഇന്നലെ കണ്ണൂരിലെത്തിയത്. റോഡ് മാര്‍ഗ്ഗം കോഴിക്കോട് നിന്നും ഉച്ചക്ക് ഒരു മണിയോടെ പയ്യാമ്പലത്തെത്തിയ കുമ്മനത്തെ മുദ്രാവാക്യം വിളികളോടെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: