ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ ശിവഗിരി സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ലേഖനം എഴുതിയതുമായി ബന്ധപ്പെട്ട് വെറ്ററിനറി സര്‍വ്വകലാശാല മുന്‍വൈസ് ചാന്‍സലര്‍ ഡോ.ബി. അശോകിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഡോ. ബി. അശോകിന്റെ ഹര്ജിയിന്മേല് വിശദമായ വാദം കേട്ട കോടതി ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചു. അപ്പീലിന്മേല് നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 2013ല്‍ മോദി ശിവഗിരി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് മോദി ശിവഗിരിയില്‍ വന്നാലെന്താ എന്ന തലക്കെട്ടില്‍ കേരളകൗമുദിയില്‍ വന്ന ലേഖനത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചത്. ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് അച്ചടക്ക നടപടിയും സ്വീകരിച്ചു.
അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ പ്രകാരമായിരുന്നു സര്‍ക്കാര്‍ നടപടിയെന്ന് വിശദീകരിച്ചപ്പോള്‍ വെറ്ററിനറി സര്‍വ്വകലാശാല സര്‍വ്വീസ് ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ഗവര്ണ്ണറാണെന്നായിരുന്നു ഡോ. അശോകിന്റെ നിലപാട്. ഹൈക്കോടതി ഡോ. അശോകിന്റെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: