കാസര്‍കോട്: നിലയ്ക്കല്‍ സമരത്തിന്റെ കനല് വഴികളില്‍ കാലിടറാതെ, മാറാട് മനുഷ്യക്കുരുതിക്കെതിരെ കരുതലോടെ, ആറന്മുളയുടെ വീണ്ടെടുപ്പിന് അടിപതറാതെ, ജനങ്ങള്‍ക്കൊപ്പം നിന്നിട്ടുള്ള കുമ്മനം രാജശേഖരന്റെ കേരളവിമോചനത്തിനായുള്ള വിജയയാത്രയ്ക്ക് ഇന്നു ശുഭാരംഭം. കാസര്‍കോട്ടെ മഞ്ചേശ്വരത്താരംഭിച്ച്, 140 നിയമസഭാ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ യാത്ര മൂന്നാഴ്ചയ്ക്കുശേഷം അനന്തപത്മനാഭത്തിന്റെ മണ്ണില്‍ സമാപിക്കുമ്പോള്‍ കേരള രാഷ്ടീയചിത്രം മറ്റൊന്നാകും.
ഇന്ന് രാവിലെ 10 ന് ഉപ്പളയില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വിമോചന യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മധൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് കുമ്മനം ഉദ്ഘാടന വേദിയിലെത്തുക.
കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, സിനിമാതാരം സുരേഷ് ഗോപി, ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ, നളീന്‍ കുമാര്‍ കട്ടീല്‍ എം.പി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. വികസിത കേരളത്തിനുള്ള പ്രതിജ്ഞ സുരേഷ് ഗോപി ചൊല്ലിക്കൊടുക്കും. നരേന്ദ്രമോദി സര്‍ക്കാര്‍ അഴിമതിയും അക്രമവും വേണ്ടന്നും ഉണ്ണാന്‍ അന്നവും ഉറങ്ങാന്‍ മണ്ണും കുടിക്കാന്‍ വെള്ളവും ജീവിക്കാന്‍ തൊഴിലുമാണാവശ്യമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയാകും യാത്ര. ആറുപതിറ്റാണ്ട് ഇരുമുന്നണികളും മാറിമാറി ഭരിച്ചപ്പോള്‍ പാടങ്ങള്‍ പട്ടണങ്ങളായതും അരപ്പട്ടിണിക്കാര്‍ മുഴുപ്പട്ടിണിക്കാരായതും മണ്ണും വെള്ളവും വില്പ്പനച്ചരക്കായതും മനുഷ്യജീവന് വിലയില്ലാതായതുമൊക്കെ ഓര്മ്മപ്പെടുത്തിയാകും വിമോചനരഥം ഉരുളുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: