ശ്രീഹരിക്കോട്ട: രാജ്യം സ്വയം വികസിപ്പിച്ചെടുത്ത ജി.പി.എസ് സംവിധാനമുള്ള ഇന്ത്യ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്എസ് 1ഇ) വിജയകരമായി വിക്ഷേപിച്ചു. പദ്ധതിയുടെ ഭാഗമായ അഞ്ചാമത്തെ ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും ഐ.എസ്.ആര്.ഒ വിക്ഷേപിച്ചു. രാവിലെ 9.31ന് ഉപഗ്രഹവുമായി പി.എസ്.എല്‍.വിസി 31 റോക്കറ്റ് ഭ്രണപഥത്തിലേക്ക് കുതിച്ചുയര്‍ന്നു.
ഐ.ആര്.എന്‍.എസ്.എസ് 1ഇ പദ്ധതിയുടെ ഭാഗമായി ഏഴ് ഉപഗ്രഹങ്ങളാണുള്ളത്. ഇതില്‍ നാലെണ്ണം നേരത്തെ വിക്ഷേപിച്ചിരുന്നു. അവശേഷിക്കുന്ന ഐ.ആര്.എന്‍.എസ്.എസ് 1എഫ്, 1ജി ഉപഗ്രഹങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇവയുടെ വിക്ഷേപണവും നടക്കുന്നതോടെ ഐ.ആര്.എന്‍.എസ്.എസ് സംവിധാനം പ്രവര്‍ത്തനസജ്ജമാകുമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എ.എസ് കിരണ്‍ കുമാര്‍ അറിയിച്ചു. ഗതി നിര്‍ണയ ഉപഗ്രഹമുള്ള ആറു രാജ്യങ്ങളില്‍ ഇന്ത്യയും ഇതോടെ സ്ഥാനം പിടിക്കും.
ഈ വര്‍ഷം ഐ.എസ്.ആര്.ഒ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണിത്. വിക്ഷേപിച്ച് 19 മിനിറ്റ് പിന്നിടുമ്പോള്‍ റോക്കറ്റ് ഐ.ആര്.എന്‍.എസ്.എസില്‍ നിന്ന് വേര്‍പ്പെടും. ഭ്രമണപഥത്തില്‍ എത്തിയാലുടന്‍ ഉപഗ്രഹത്തിലെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തനസജ്ജമാകും. കര്‍ണാടകയിലെ ഹസ്സാനിലെ മിഷന് കട്രോണ്‍ ഫസിലിറ്റി നിന്നായിരിക്കും ഉപഗ്രഹത്തിന്റെ നിയന്ത്രണം നിര്‍വഹിക്കുക.
ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനും കര നാവിക വ്യോമ മേഖലയില്‍ വാഹന ഗതി നിര്‍ണയത്തിനും മൊബൈല്‍ സേവനത്തിനും സഹായിക്കുന്നതാണ് ഐ.ആര്.എന്‍.എസ്.എസ് ഉപഗ്രഹങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: