കോഴിക്കോട്: മാറാടിനേറ്റ മുറിവുണക്കാനും കടലോര ത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന് ആശ്വാസം പകരാനും ആത്മവിശ്വാസം നല് കാനും ഓടിയെത്തിയ കു മ്മനം രാജശേഖരന് ഇന്നലെ വീണ്ടും മാറാട്ടെത്തി. ഇന്ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന വിമോചന യാത്രയുടെ തിരക്കിനിടയിലാണ് മാറാട്ടെത്തി കാരണവന്മാരുടെയും അമ്മമാരുടെയും അനുഗ്രഹം തേടിയത്. ഇന്നലെ രാവിലെ 7.45ഓടെ മാറാട്ടെത്തിയ തങ്ങളുടെ വീരനായകന് സ്നേഹപൂര്‍ണമായ സ്വീകരണമാണ് മാറാട് ഗ്രാമം ഒരുക്കിയത്. അമ്മമാര്‍ പുഷ്പാര്‍ച്ചന ചെയ്താണ് കുമ്മനത്തെ സ്വീകരിച്ചത്. ശ്രീകു രുംബ-വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കാരണവന്മാരോടൊപ്പം ദര്‍ശനം നടത്തിയ ശേഷം നേരെ അരയസമാജം ഓഫീസിലെത്തി. തുടര്‍ന്ന് ക്ഷേത്രപരിസരത്ത് നടന്ന സ്വീകരണസമ്മേളനത്തില്‍ കാരണവന്മാരായ അരയച്ചന്റകത്ത് ഗോപാലന്, ചോയിച്ചന്റകത്ത് ചന്ദ്രന്, തെക്കെത്തൊടി ബാബു, ദാസന് കേലപ്പന്റകത്ത് എന്നിവര്‍ കുമ്മനത്തെ ഷാളണിയിച്ചു. മാറാട് മേഖലയില്‍ നിന്ന് വിജയിച്ച കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ വി. സതീഷ്കുമാര്‍, ഷൈമ പുന്നത്ത്, അനില്‍കുമാര്‍ എന്നിവരും കുമ്മനത്തെ ഷാളണിയിച്ചു.ചോയിച്ചന്റകത്ത് സുന്ദരന്‍, കോതന്റകത്ത് രമേശന് എന്നിവര്‍ സംബന്ധിച്ചു.
മാറാടിന്റെ ചരിത്രവും വര്‍ത്തമാനവും തന്റെ ലഘു പ്രസംഗത്തില്‍ വിവരിച്ച കുമ്മനം സ്നേഹവും സാ ഹോദര്യവും നിലനിര്‍ത്താന്‍ മാറാട്ടെ മത്സ്യത്തൊഴിലാളി സമൂഹം വഹിച്ച പങ്കിനെയും സഹിച്ച വേദനകളെയും അനുസ്മരിച്ചു. കേരളത്തിന് ആവേശവും മാതൃകയും നല്കിയ മണ്ണാണ് മാറാട്. മുന്നണികളുടെ വഞ്ചനയില്‍ തളര്‍ന്നുപോകാതെ ആത്മവിശ്വാസം കൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച മണ്ണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. പരസ്പരവിശ്വാസവും സ്നേഹവും തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയണം, അദ്ദേ ഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി.ശ്രീശന്‍മാസ്റ്റര്‍, മേഖലാ ജനറല്‍സെക്രട്ടറി പി.രഘുനാഥ്, ജില്ലാപ്രസിഡന്റ് ടി.പി.ജയചന്ദ്രന് മാസ്റ്റര്‍ , ജില്ലാ ജനറല്‍സെക്രട്ടറി പി.ജിജേന്ദ്രന്‍, യുവമോര്‍ച്ച സം സ്ഥാനപ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, കര്‍ഷകമോര്‍ച്ച ദേശീയസെക്രട്ടറി പി.സി. മോഹനന് മാസ്റ്റര്‍, മത്സ്യപ്രവര്‍ത്തകസംഘം ജില്ലാസെക്രട്ടറി കരുണാകരന്, ടി.മുരുകേശന്, സി.ശ്രീനിവാസന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബലിദാനികളുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ് പാര്‍ച്ചന ചെയ്താണ് കുമ്മനം തന്റെ പ്രസംഗം ആരംഭിച്ചത്. ടി. മുരുകേശന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: