‘മനോജ്വധക്കേസില് സിഎിഎം നേതാവ് പി. ജയരാജനെ നിയമത്തിന്റെ മുന്നില്‍ ഹാജരാക്കണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറയുന്നത്, പ്രതിയല്ലാത്തതുകൊണ്ട് ചോദ്യം ചെയ്യാന്‍ സിബിഐ വിളിക്കേണ്ട കാര്യമില്ലെന്നാണ്. ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തെക്കുറിച്ച് അറിയാവുന്ന ആരും ഇങ്ങനെ പറയില്ല. ഒരു കേസിന്റെ തെളിവ് ശേഖരിക്കാന്‍ അന്വേഷണ ഉേദ്യാഗസ്ഥന് ആരെയും വിളിക്കാം, വിവരങ്ങള്‍ തേടാം. അതിന് പ്രതിയാകണമെന്നില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തെക്കുറിച്ച് തെറ്റായി വ്യാഖ്യാനിക്കാനാണ് കോടിയേരിയും മറ്റും ശ്രമിക്കുന്നത്. മറ്റുള്ളവരുടെകാര്യം വരുമ്പോള്‍ സിബിഐ വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്നവര്‍ സ്വന്തംകാര്യം വരുമ്പോള്‍ സിബിഐയെ തള്ളിപ്പറയുന്നു. കുറ്റംചെയ്യുകയും വേണം കേസില്‍പ്പെടുത്താനും പാടില്ല. അന്വേഷണംപോലും നടത്തരുത,് എന്നതാണ് സിപിഎം നയം. ഇത് അരാജകത്വത്തിന്റെ ഫിലോസഫി ആണ്. നിയമവാഴ്ച നാട്ടിലുണ്ടെങ്കില്‍ അതനുസരിച്ച് കാര്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടണം. ജയരാജന് നിയമത്തിന്റെ മുന്നില്‍ ഹാജരാക്കപ്പെടണം. ജയരാജന് എന്തെങ്കിലും ആനുകൂല്യം ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നെങ്കില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചേനേ. അത് ലഭിക്കാതെ പോയത് കേസിന്റെ ഗൗരവമാണ് വ്യക്തമാക്കുന്നത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: