മുസാഫിര്‍നഗര്‍: വംശീയ-വര്‍ഗ്ഗീയ- വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായ്ക്കെതിരേ എടുത്തകേസിലെ ആക്ഷേപങ്ങള്‍ക്കു തെളിവില്ലെന്ന് യുപി പോലീസ്. ഇതെത്തുടര്‍ന്ന് കോടതി അമിത് ഷായ്ക്കെതിരേയുള്ള കേസ് തള്ളിയേക്കും.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകാലത്ത്, മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ വന്നാല്‍ മുള്ള മുലായത്തിന്റെ സംസ്ഥാന സര്‍ക്കാര്‍ വീഴുമെന്ന് മുസാഫിര്‍നഗര്‍ ജില്ലയിലെ ബര്‍വാര്‍ ഗ്രാമത്തില്‍ 2014 ഏപ്രില്‍ നാലിന് പ്രസംഗിച്ചുവെന്നായിരുന്നു കേസിലെ ആരോപണം.
യുപി പോലീസ് നടത്തിയ വിശദാന്വേഷണത്തില്‍ അങ്ങനെ പ്രസംഗിച്ചതായി തെളിവില്ലെന്ന് കണ്ടെത്തി. മജിസ്ട്രേറ്റ് കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ടു കൊടുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ബിജെപിക്കും അമിത്ഷായ്ക്കും എതിരേ മാധ്യമങ്ങളും എതിര്‍പാര്‍ട്ടി നേതാക്കളും ആരോപിച്ച വിദ്വേഷപ്രസംഗം എന്ന വാര്‍ത്ത നുണയും ഗൂഢാലോചനയുമായിരുന്നുവെന്നു വ്യക്തമാകുകയാണ് സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സംസ്ഥാന പോലീസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: