ന്യൂദല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം ദളിതരും ദളതരല്ലാത്തവരും തമ്മിലുള്ള വിഷയമല്ലെന്നും പ്രശ്നം ആളിക്കത്തിച്ച് വഷളാക്കരുതെന്നും കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ഇതൊരു ജാതിയുദ്ധമായി ഉയര്‍ത്തിക്കാട്ടാന്‍ വിഷലിപ്തമായ ശ്രമമുണ്ട്.സത്യത്തില്‍ അതങ്ങനെയല്ല. അവര്‍ വാര്‍ത്താ സേമ്മളനത്തില്‍ പറഞ്ഞു.
വസ്തുതകള്‍ തെറ്റായി അവതരിപ്പിക്കുകയാണ്. വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഏതെങ്കിലും പാര്‍ട്ടിയുടേയോ എംപിയുടേയോ പേര്പരാമര്ശിക്കുന്നുപോലുമില്ല.തെറ്റിദ്ധാരണകള്‍ അകറ്റാനാണ് തന്റെ പത്രസമ്മേളനം.
വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സര്‍വ്വകലാശാലയിലെ പാര്‍ശ്വവല്‍ക്കരിപ്പെട്ട വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് 2014 സപ്തംബറില്‍ കോണ്‍ഗ്രസ് എംപി ഹനുമന്ത റാവു മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. സ്മൃതി പറഞ്ഞു.
സംഭവം വിഷയമാക്കാനുള്ള കോണ്‍ഗ്രസ് ശ്രമംദൗര്ഭാഗ്യകരമാണ്.
കഴിഞ്ഞ നാലുവര്‍ഷമായി ഈ വിഷയം ഉണ്ടെന്നാണ് കോണ്‍ഗ്രസ് എംപി പറഞ്ഞത്. അങ്ങനെയെങ്കില്‍ പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് അന്നേ ശ്രമിച്ചിരുന്നെങ്കില്‍ രോഹിതിന്റെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നു. അവര്‍ പറഞ്ഞു. വിഷയം രാഷ്ട്രീയവല്‍ക്കരിച്ച് ആളിക്കത്തിക്കരുത്. അംബേദ്ക്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്കാര് ആക്രമിച്ചവരും പിന്നോക്കക്കാരാണ്. രോഹിത് അടക്കം അഞ്ചു പേരെ പുറത്താക്കിയത് യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അംഗീകരിച്ചത്. ദളിത് അംഗം ഉള്പ്പെട്ടസബ് കമ്മിറ്റിയെ വിഷയം പഠിക്കാനും നിയോഗിച്ചിരുന്നു. ആ സമിതിയും അച്ചടക്ക നടപടി അംഗീകരിച്ചിരുന്നു. സ്മൃതി പറഞ്ഞു.
ഈ എക്സിക്യൂട്ടീവിനെ മോദി സര്‍ക്കാരല്ല നിയമിച്ചത്. യുപിഎ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് നടപടി അംഗീകരിച്ചത്. എന്നാല്‍ പുറത്താക്കല്‍ കുട്ടികളുടെ പഠനം മുടക്കുമെന്നതിനാല്‍ അവര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റിലും ലൈബ്രറിയിലും പഠനയോഗങ്ങളിലും പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. ഹോസ്റ്റലിലും ഓഫീസിലും മറ്റു പൊതുസ്ഥലങ്ങളിലും മാത്രമാണ് പ്രവേശനം വിലക്കിയത്.അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: