ആലപ്പുഴ: സ്കൂളുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയില്‍ ഡിസംബര്‍ മാസത്തില്‍ 19 കേസുകള്‍ കണ്ടെത്തി. ഇതില്‍ 16 പേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാകളക്ടര്‍ എന്‍.പദ്മകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗത്തിലാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ.അബ്ദുള്‍ കലാം ഇക്കാര്യം അറിയിച്ചത്.
സ്ഥിരമായി മയക്കുമരുന്ന് -എക്സൈസ് കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരുടെ വിവരം ഉള്‍പ്പെടുത്തി പരിശോധിച്ചശേഷം സാമൂഹിക വിരുദ്ധപ്രവര്‍ത്തനം തടയുന്നതിനുള്ള ശക്തമായ നിയമമായ കാപ്പ ചുമത്തുന്നത് പരിഗണിക്കുമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍.പദ്മകുമാര്‍ പറഞ്ഞു.
ചെത്തി ഭാഗത്ത് കൂടുതല്‍ മയക്കുമരുന്ന് വിപണനം നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അവിടെ കൂടുതല്‍ റെയ്ഡുകള്‍ സംഘടിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ആലപ്പുഴ സ്റ്റേഡിയത്തിന്റെ സമീപത്ത് നിന്നും 200 ഗ്രാം കഞ്ചാവുമായി 17 വയസുളള കുട്ടിയെ പിടികൂടുകയും ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പരിസരത്ത് നിന്നും 16 വയസുളള കുട്ടിയെ 25 ഗ്രാം കഞ്ചാവുമായും പിടികൂടി. എസ്ഡി കോളജിന് സമീപം കഞ്ചാവ് കച്ചവടം ചെയ്തിരുന്ന ആളെ 500 ഗ്രാം കഞ്ചാവുമായി പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാകോടതിക്കു വടക്കുവശം വ്യാജമദ്യവും സിഗററ്റ് കച്ചവടവും വ്യാപകമാകുന്നതായുളള പരാതിയില്‍ കോടതി പരിസരത്ത് പരിശോധനകള്‍ നടത്തുകയും രണ്ടു കേസുകള്‍ ആലപ്പുഴ റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
കഴിഞ്ഞ മാസം മയക്കുമരുന്നുമായി ബന്ധപ്പെട്ട 14 എന്‍ഡിപിഎസ് കേസുകള്‍ കണ്ടെടുക്കുകയും ഇവരില്‍ നിന്നും 7.79 കിലോഗ്രാം കഞ്ചാവും, അഞ്ച് ആംപ്യൂളുകളും പിടിച്ചെടുത്തിട്ടുണ്ട്. 20 ഓളം പേരെ അറസ്റ്റ് ചെയ്തു. രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു.
കഴിഞ്ഞ യോഗത്തിന് ശേഷം നാല്‍പ്പത്തി രണ്ടു ദിവസത്തിനിടെ ജില്ലയില്‍ 1399 റെയ്ഡുകള്‍ നടത്തുകയും 232 അബ്കാരി കേസുകളും 14 എന്‍ഡിപിഎസ് കേസുകളും കണ്ടെണ്ത്തുകയും 258 പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ നടപടികളിലൂടെ 1655 ലിറ്റര്‍ സ്പിരിറ്റ്, 245 ലിറ്റര്‍ ചാരായം, 1565 ലിറ്റര്‍ വാഷ്, 218.5 ലിറ്റര്‍ വിദേശമദ്യം, 7.79 കിലോഗ്രാം കഞ്ചാവ്, 50.4 ലിറ്റര്‍ അരിഷ്ടം, 90.9 ലിറ്റര്‍ ബിയര്‍, 120 ലിറ്റര്‍ വൈന്‍ എന്നിവ തൊണ്ടിയായി കണ്ടെടുത്തു. 204 പാക്കറ്റ് ഹാന്‍സ്, 219 പാക്കറ്റ് സിഗരറ്റ്, 8 കിലോഗ്രാം പുകയില, 125 പാക്കറ്റ് ബീഡി എന്നിവ കണ്ടെടുത്തു. 16 പേരെ പ്രതികളാക്കി 19 കോട്പാ കേസ്സെടുത്തു. മൂന്നാം ഗ്രൂപ്പുകളില്‍ പെട്ട 18 കളളുഷാപ്പുകള്ക്കെതിരെ കേസെടുത്ത് ലൈസന്‍സ് റദ്ദ് ചെയ്തു.
സ്കൂളുകളിലെ കുട്ടികള്‍ക്ക് രഹസ്യമായി പരാതികള്‍ അറിയിക്കുന്നതിനായി 100 പരാതിപ്പെട്ടികള്‍ സ്ഥാപിച്ചു. ആയത് രണ്ടാഴ്ചയിലൊരിക്കല്‍ തുറന്ന് പരിശോധിക്കുന്നു. അഞ്ച് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ പെട്ടിക്കടകള്‍ പരിശോധിച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: