കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണം ഇന്ന് രാവിലെ മാതാ അമൃതാനന്ദമയി നിര്‍വഹിക്കും. ഏഴുകോടി ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചുറ്റമ്പലത്തിന്റെ സമര്‍പ്പണം രാവിലെ എട്ടരയ്ക്ക് നടക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും ക്ഷേത്രം പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശന് അധ്യക്ഷത വഹിക്കും. ചുറ്റമ്പലസമര്പ്പണത്തോടൊപ്പം ഉപദേവതാ പ്രതിഷ്ഠ, അഷ്ടബന്ധ നവീകരണം, ലക്ഷദീപം, ലക്ഷാര്‍ച്ചന, സഹസ്രകലശം എന്നിവയും നടക്കും. തന്ത്രി കോരുത്തോട് ബാലകൃഷ്ണനും മേല്‍ശാന്തി സുരേഷും താന്ത്രിക ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.
വിവിധ വൈദഗ്ധ്യമുള്ള 150 പേരുടെ നാലരവര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ചുറ്റമ്പലം. കരിങ്കല്ലും തേക്കും ചെമ്പുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ദേവസ്വം ട്രഷറര്‍ കെ.കെ.മഹേശന് പറഞ്ഞു. കൊടുങ്ങല്ലൂര്‍ ദേവദാസ് ആചാരിയാണ് സപതി. കൊടുങ്ങല്ലൂര്‍ പുഷ്പാകരന്‍ ആചാരിയുടെ നേതൃത്വത്തില്‍ 25 ശില്പികളുടെ കരവിരുതിലാണ് തടിപ്പണികള്‍ പൂര്‍ത്തിയായത്. തമിഴ്നാട് മയിലാടിയില്‍ നിന്നുള്ള മണി ആചാരിയും 50 കല്‍പ്പണിക്കാരും ചേര്‍ന്നാണ് കരിങ്കലില്‍ വിവിധ ശിലകള്‍ക്ക് രൂപം നല്‍കിയത്. ആലപ്പുഴ സ്വദേശി സുഭാഷും സംഘവുമാണ് ചെമ്പുപണി ചെയ്തത്.
ചുറ്റമ്പലസമര്പ്പണത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ കഴിഞ്ഞ 13 മുതല്‍ തന്നെ വിവിധ ചടങ്ങുകള്‍ തുടങ്ങിയിരുന്നു. ഇന്ന് രാവിലെ മുളപൂജ, ദേവീഭാഗവതപാരായണം, ത്രികാല ഭഗവതിസേവ, ജലദ്രോണിപൂജ, കുംഭേശ–കര്‍ക്കരി കലശപൂജ, ബ്രഹ്മകലശപൂജ, പരികലശപൂജ, ബലിപീഠശുദ്ധി എ്നിവ നടക്കും. നാളെ വൈകിട്ട് ലക്ഷദീപവും ഉണ്ടാവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: