ഇരിട്ടി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്ര നാളെ ഉച്ചക്ക് 12 മണിക്ക് ഇരിട്ടിയില്‍ എത്തിച്ചേരും. യാത്രക്ക് നല്കുന്ന സ്വീകരണ പരിപാടി വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ മണ്ഡലത്തില്‍ സജീവമായി നടന്നു വരികയാണെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു. പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബൂത്ത് തലങ്ങളില്‍ ലഘുലേഖ വിതരണവും മറ്റ് പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തിക്കഴിഞ്ഞു. മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണ പരിപാടിയുടെ വിളംബര ജാഥകള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
22ന് 11 മണിയോടെ പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ പ്രവേശിക്കുന്ന വിമോചന യാത്രയെ ചാവശ്ശേരി പത്തൊന്‍പതാം മൈലില്‍ വെച്ച് നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ ഇരിട്ടിയിലേക്ക് സ്വീകരിക്കും. തുടര്‍ന്ന് പയഞ്ചേരി മുക്കില്‍ നിന്നും പാര്‍ട്ടി നേതാക്കളും സംഘാടക സമിതിയും യാത്രാ നായകനെ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരണ വേദിയായ ഇരിട്ടി ഓപ്പണ്‍ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും. പൊതു സമ്മേളനത്തില്‍ യാത്രയിലെ സ്ഥിരാംഗങ്ങളായ ബി ജെ പി നേതാക്കള്‍ കെ. സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, പി.എന്‍. വേലായുധന്, കെ.പി. ശ്രീശന്, ശോഭാ സുരേന്ദ്രന് എന്നിവര്‍ പ്രസംഗിക്കും. സ്വീകരണ പരിപാടിയില്‍ പ്രവര്‍ത്തകര്‍ അടക്കമുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ആര്. പി. പത്മനാഭന്, പി. കൃഷ്ണന്, സജിത്ത് കീഴൂര്‍, രാമദാസ് എടക്കാനം, സി. ബാബു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: