തിരുവനന്തപുരം: കലോത്സവ വേദിയിലും നടത്തിപ്പിലും ക്ഷേത്രകലകളോട് അനാദരവ്. ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം തുടങ്ങിയ ക്ഷേത്രകലകളോടാണ് സംഘാടകരുടെ ചിറ്റമ്മ നയം.
ക്ഷേത്രം പോലെ പരിപാവനമായ കൂത്തമ്പലങ്ങളില്‍ അവതരിപ്പിച്ചിരുന്ന കലകള്‍ക്കായി സംഘാടകര്‍ ഒരുക്കിയതാകട്ടെ ഏത് നിമിഷവും നലംപൊത്താവുന്ന വേദി. എച്ച് എസ്എസ് വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടന്തുള്ളല് കഴിഞ്ഞതോടെ വേദി പൊളിയുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയാണ് വേദിക്കും മറ്റ് സൗകര്യങ്ങള്‍ക്കുമായി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ അവ എവിടെയാണ് ചിലവാക്കിയതെന്ന് രക്ഷിതാക്കളും പരിശീലകരും ചോദിക്കുന്നു.
കോട്ടണ്്ഹില് എല്‍പിഎസിലാണ് ക്ഷേത്രകലകള്‍ക്കായി വേദി ഒരുക്കീയിരിക്കുന്നത്. അതും സ്ഥിരം വേദിക്ക് മുന്നില്‍ താത്കാലികമായി വേദി നിര്‍മ്മിച്ച്. വേദി പൊളിഞ്ഞത് ചാക്യാര്‍കൂത്തിനെ മണിക്കൂറുകള്‍ വൈകിപ്പിച്ചു. മേല്ക്കൂരനല്ലതല്ലാത്തതിനാല് മത്സരാര്‍ത്ഥി വെയിലേറ്റ് നില്കണം. അതേസമയം ഈ വേദിയുടെ സമീപമുള്ള ഹയര്‍സെക്കന്ററി ആഡിറ്റോറിയത്തില്‍ നടന്നതാകട്ടെ മാപ്പിളപ്പാട്ടും ലളിത സംഗീതവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: