കോഴിക്കോട്: കഥകളുടെ സുല്‍ത്താനെ പറ്റിച്ച് ജനകീയസര്‍ക്കാര്‍! വൈക്കം മുഹമ്മദ് ബഷീറിന് കോഴിക്കോട് സ്മാരകം പണിയാനുള്ള തീരുമാനം 2006 ല്എടുത്തെങ്കിലും ഇതുവരെ നടപ്പായില്ല.
നിരന്തരമായ സമ്മര്‍ദ്ധത്തെ തുടര്‍ന്നു 2006 ലാണ് വി.എസ്. അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കോഴിക്കോട് ബഷീര്സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2008 ലെ ബജറ്റ് പ്രസംഗത്തില്‍ മന്ത്രി തോമസ് ഐസക് സ്മാരകം നിര്‍മിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ആദ്യഗഡുവായി 50 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു.
കോഴിക്കോട് കോര്പറേഷന് പരിധിയിലുള്ള നിരവധി സ്ഥലങ്ങള്‍ സ്മാരകസമിതി പരിഗണിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്മാരകത്തിന് അനുയോജ്യമായില്ല. തുടര്‍ന്നു 2008 ഡിസംബറില്‍ കോര്പറേഷന് കൗണ്‍സില്‍ യോഗം അശോകപുരത്ത് ജവഹര്‍ നഗറില്‍ ഒരേക്കര്‍ സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സ്മാരക നിര്‍മാണത്തിനായി 2009 ഫെബ്രുവരിയില്‍ 50 ലക്ഷം രൂപ ജില്ലാ കലക്ടര്‍ക്ക് അനുവദിക്കുകയും ചെയ്തു. അതേസമയം കളിസ്ഥലമായ അശോകപുരത്തെ ഭൂമി ഉപയോഗപ്പെടുത്തുന്നതിനെ തദ്ദേശവാസികള്‍ എതിര്‍ത്തു. ഇതിനു പുറമേ കേന്ദ്രപ്രതിരോധവകുപ്പിന്റെ കീഴിലുള്ള കോസ്റ്റ്ഗാര്‍ഡ് ഈ സ്ഥലം വാങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാറിനെ സമീപിക്കുകയും ചെയ്തു. എല്‍.ഡി.എഫ് യു.ഡി.എഫ്. സര്‍ക്കാരുകള്‍ പ്രതിമനിര്മിക്കാതെ അലംഭാവം കാട്ടി. സര്‍ക്കാര്‍ അനുവദിച്ച 50 ലക്ഷം രൂപ ഇപ്പോള്‍ കലക്ടറുടെ പേരിലുള്ള അക്കൗണ്ടിലുണ്ടെന്ന് സ്മാരകസമിതി മുന്‍ സെക്രട്ടറി കെ.ജെ.തോമസ് പറഞ്ഞു. ബഷീറിന്റെ ഓര്‍മകള്‍ അന്തിയുറങ്ങുന്ന കോഴിക്കോട് സ്മാരകം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: