കോഴിക്കോട്:കോഴിക്കോട് ദേശീയപാതാ ബൈപ്പാസിലെ നിര്‍മാണം പൂര്‍ത്തിയായ വെങ്ങളം-പൂളാടിക്കുന്ന് ഭാഗത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പാലോറമല ജംഗ്ഷനില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷനാകും. മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, മന്ത്രി ഡോ.എം.കെ മുനീര്‍, മന്ത്രി കെ.സി ജോസഫ്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
സ്പീഡ് പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് ദേശീയപാത ബൈപ്പാസിന്റെ ഈ ഭാഗം നിര്‍മ്മിച്ചത്. രാമനാട്ടുകര ഇടിമുഴിക്കല്‍ മുതല്‍ കൊയിലാണ്ടിക്കടുത്ത വെങ്ങളം വരെ നീളുന്ന 28.1 കിലോമീറ്റര്‍ ബൈപ്പാസിന്റെ അവശേഷിക്കുന്ന പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള 5.1 കിലോമീറ്റര്‍ ഭാഗമാണ് ഇപ്പോള്‍ ഗതാഗതയോഗ്യമായിരിക്കുന്നത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മ്മാണക്കരാര്‍. കോരപ്പുഴയിലും പുറക്കാട്ടിരിയിലും പാലങ്ങള്‍ ഉള്‍പ്പെടെ വലിയ നിര്‍മ്മാണ പദ്ധതിയായിട്ടും ചരിത്രവേഗത്തിലാണ് പണി തീര്‍ത്തത്. 28 മാസമാണ് അനുവദിച്ചിരുന്നതെങ്കിലും പ്രവൃത്തി ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 18 മാസത്തിനകം പ്രവൃത്തി തീര്‍ക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 15 മാസത്തിനകം തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കിയാണ് സൊസൈറ്റി റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്.
ബൈപ്പാസ് പൂര്‍ണാര്‍ഥത്തില്‍ തുറന്നുകൊടുക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാവുന്നതോടൊപ്പം കോരപ്പുഴ പാലത്തിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി ദീര്‍ഘദൂരയാത്രക്കാര്‍ക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാനാവും.
നിര്‍ദിഷ്ട സമയത്തിനും മുമ്പെയാണ് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി റോഡ് ഗതാഗത സജ്ജമാക്കിയത്.
ബൈപ്പാസ് പൂര്‍ണാര്‍ത്ഥത്തില്‍ തുറന്നുകൊടുക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാവുന്നതോടൊപ്പം കോരപ്പുഴ പാലത്തിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി ദീര്‍ഘദൂരയാത്രക്കാര്‍ക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാനാവുള്ള സാഹചര്യമുണ്ടാവും. ദേശീയപാതയുടെ ഉയര്‍ന്ന നിലവാരത്തിനൊത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവൃത്തി പൂര്‍ത്തിയായിരിക്കുന്നത്. 144.6 കോടി രൂപയാണ് ചെലവ്. രണ്ട്വരി പാതയുടെ ഇരുവശത്തും ഒന്നര മീറ്ററില്‍ കൈവരികളും ഇരുവശത്തും സര്‍വ്വീസ് റോഡുകളും സ്ഥാപിച്ചിട്ടുണ്ട്. 36.10 മീറ്ററിന്റെ പത്ത് തൂണുകളിലായി 486 മീറ്റര്‍ നീളത്തില്‍ കോരപ്പുഴ പാലവും 37.15 മീറ്ററിന്റെ അഞ്ച് തൂണുകളിലായി 188.5 മീറ്റര്‍ നീളത്തില്‍ പുറക്കാട്ടേരി പാലവും പൂര്‍ത്തിയാക്കി. ഇരുപാലങ്ങള്‍ക്കും വശങ്ങളിലായി ഒന്നര മീറ്റര്‍ വീതിയില്‍ ഫുട്പാത്ത് നിര്‍മിച്ചിട്ടുണ്ട്. 16 കള്‍വേട്ടുകളും റോഡ് മുറിച്ച് കടക്കുന്നത് ഒഴിവാക്കാന്‍ നാല് അടിപ്പാതകളും നിര്‍മിച്ചിട്ടുണ്ട്.
ഈ ഭാഗം ഗതാഗതത്തിന് തുറന്ന്കൊടുക്കുന്നതോടെ നഗരം വഴി മുപ്പത്തിരണ്ടര കിലോമീറ്ററിന് പകരം 28 കിലോ മീറ്റര്‍ യാത്ര ചെയ്താല്‍ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: