വടകര: മനുഷ്യന്റെ ചോദ്യങ്ങള്‍ക്കുള്ള സമാധാനമാണ് ജ്ഞാനമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ജ്ഞാനം സ്വായത്തമാക്കിയവന് സുഖപ്രാപ്തിയിലേക്ക് സ്വയം എത്തിച്ചേരാന്‍ സാധിക്കുന്നു. ഞാനാരാണെന്ന് തിരിച്ചറിവാണ് പരമമായ ജ്ഞാനം. ആത്യന്തികമായി ദുഃഖത്തില്‍ നിന്ന് ആനന്ദത്തിലേക്ക് ഉയരുകയാണ് ജ്ഞാനസമ്പാദനത്തിലൂടെ സാധ്യമാകുന്നത്. തന്റെ പൂര്‍ണ്ണമായ ആനന്ദസ്വരൂപത്തില്‍ മുഴുകി നില്ക്കുന്ന ഒരു വ്യക്തിക്ക് മറ്റെല്ലാ വിഷയങ്ങളും അപ്രസക്തങ്ങളാണെന്ന് വടകര സത്സംഗ സംഘടിപ്പിച്ച ആത്മീയ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ചടങ്ങില്‍ സത്സംഗ വടകരയുടെ പ്രസിഡന്റ് പി. പി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. നാരായണന് നമ്പൂതിരി സ്വസ്തി വേദ പാരായണം ചെയ്തു. അന്നപൂര്‍ണ്ണ ടീച്ചര്‍ സ്വാഗതവും ചെമ്മരത്തൂര്‍ ബാലന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: