പത്താന്‍കോട്ട്: ഭാരത-പാക് അതിര്‍ത്തിയില്‍ പത്താന്‍കോട്ടിന് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരാളെ അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) വെടിവെച്ച് കൊന്നു.മൂന്നു പേരാണ് അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമം നടത്തിയത്.
കനത്ത മഞ്ഞുള്ളതിനാല്‍ ഇത് മുതലെടുത്താണ് മൂന്നു പേര് ടാഷ് മേഖലയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഇവര്‍ ഭീകരര്‍ ആണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ബിഎസ്എഫ് വെടിവയ്പ്പ് നടത്തിയതിനെ തുടര്‍ന്ന് മറ്റു രണ്ടുപേര്‍ തിരികെ പാക്കിസ്ഥാനിലേക്ക് കടന്നുവെന്നാണ് ബിഎസ്എഫുമായി ബന്ധപ്പെട്ടവര്‍ നല്കുന്ന വിവരം. വെടിയേറ്റ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം പാക്കിസ്ഥാന് അതിര്‍ത്തിയിലാണുള്ളത്. നുഴഞ്ഞുകയറ്റശ്രമം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് സുരക്ഷ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: