കൊല്ലം: ദീനദയാല്ഭവനില് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്രയും പ്രവര്‍ത്തകരെ സാക്ഷിയാക്കി ജി.ഗോപിനാഥ് ബിജെപി ജില്ലാ പ്രസിഡന്റായി ഇന്നലെ രാവിലെ ചുമതലയേറ്റു. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ വിഘ്നവിനായകനെയും കുമരംചിറ ദേവിക്ഷേത്രത്തിലെ ശക്തിസ്വരൂപിണിയെയും ശാസ്താംകോട്ടയിലെ ശ്രീധര്‍മശാസ്താവിനെയും വണങ്ങിയ ശേഷമായിരുന്നു അദ്ദേഹം കൊല്ലത്തെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്.
ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ സംഘചാലക് ആര്.ഗോപാലകൃഷ്ണന് അദ്ദേഹത്തെ ആദ്യത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.പിന്നീട് അഭിനന്ദനത്തിന്റെയും ആശംസകളുടെയും അടയാളങ്ങളുമായി അണമുറിയാത്ത പ്രവാഹമായിരുന്നു. ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് രാജന് കരൂര്‍, സംഭാഗ് പ്രചാരക് അജയന്, വിഭാഗ് പ്രചാരക് അനീഷ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി.ശിവജിസുദര്‍ശന്‍, ജില്ലാ സെക്രട്ടറി ടി.രാജേന്ദ്രന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജില്ലാ വൈസ്പ്രസിഡന്റ് ഹരിഹരയ്യര്‍, ശൈലേന്ദ്രബാബു, ബിജെപി ജില്ലാ ഭാരവാഹികളായ എസ്.ദിനേശ്കുമാര്‍, മാമ്പുഴ ശ്രീകുമാര്‍, ദേവകിയമ്മ, കണ്ണാട്ട് രാജേന്ദ്രന്, മാലുമേല്‍ സുരേഷ്, വെള്ളിമണ്‍ ദിലീപ്, വിവിധ മണ്ഡലം ഭാരവാഹികളായ പൂന്തോട്ടം സത്യന്, പി.ശിവന്, ശ്രീനാഗേഷ്, ലതാമോഹന്‍, വാഴപ്പള്ളി അനില്‍, ചവറ രാജന്, വി.എസ്.വിജയന്, അഡ്വ.വിവിനോദ്, മനോജ്, സുരേഷ്, സുനില്‍, ആലഞ്ചേരി ജയചന്ദ്രന്, പട്ടാഴി സുഭാഷ്, അമ്പലക്കര രമേശ്, മോര്‍ച്ച ഭാരവാഹികളായ ബൈജു ചെറുപൊയ്ക, ആര്.എസ്.പ്രശാന്ത്, വസന്താ ബാലചന്ദ്രന്, മഠത്തില്‍ ശശി തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ബിജെപി ദേശീയസമിതിയംഗം കെ.ശിവദാസന്‍ സന്നിഹിതനായിരുന്നു. ഗോപിനാഥനൊപ്പം ജില്ലാ ജനറല്‍സെക്രട്ടറിമാരായ അഡ്വ.പി.അരുള്‍, സുജിത് സുകുമാരന്‍ എന്നിവരും സ്ഥാനം ഏറ്റെടുത്തു. ഇതിന് ശേഷം മധുരവിതരണവും നടന്നു. ഇരുമുന്നണികളുടെയും നിഷേധാത്മക രാഷ്ട്രീയത്തിലൂടെ താറുമാറായ കേരളത്തില്‍ ജനങ്ങള്‍ പരിവര്‍ത്തനം ആഗ്രഹിക്കുന്നതായി ജി.ഗോപിനാഥ് പറഞ്ഞു. ഈ തെരഞ്ഞടുപ്പില്‍ അത് വ്യക്തമായി പ്രതിഫലിക്കും. ബിജെപിക്ക് മികച്ച വിജയം ജില്ലയില്‍ നേടിക്കൊടുക്കാനായി അവിരാമമായ പ്രവര്‍ത്തനമായിരിക്കും താന്‍ കാഴ്ച വയ്ക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെയായിരിക്കും തന്റെയും ജീവിതം. സംഘടനാപ്രവര്‍ത്തനത്തിനിടയില്‍ വിസ്മരിക്കപ്പെട്ട മുതിര്‍ന്ന പ്രവര്‍ത്തകരെയും കാര്യകര്ത്താകളെയും സന്ദര്‍ശിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അവരുടെ സഹകരണവും തേടും. പ്രസ്ഥാനത്തിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച് ജീവത്യാഗം ചെയ്തവരെയും ഇപ്പോഴും ജീവിതദുരിതത്തിനിടയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെയും അനുസ്മരിച്ചുകൊണ്ടായിരുന്നു ഗോപിനാഥന്റെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: