അരൂര്‍: സ്റ്റേഷന് വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നൂതന പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും ഉദ്യോഗസ്ഥരുടെ അവഗണനയില്‍ അരൂര്‍ റെയില്‍വെ സ്റ്റേഷന്. ഉദ്ഘാടനം കഴിഞ്ഞ് കാല് നൂറ്റാണ്ട് പിന്നിട്ടിട്ടും പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കാത്ത സ്റ്റേഷന് യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്.
27 വര്‍ഷം മുന്‍പാണ് റെയില്‍വേ സ്റ്റേഷന് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയുടെ അതിര്‍ത്തിയായതിനാല്‍ സ്റ്റേഷന് ഏറെ പ്രാധാന്യമുെങ്കിലും പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പനുവദിച്ചിട്ടുള്ളത്. രാജ്യത്തിന്റെ തെക്ക് വടക്ക് അതിര്‍ത്തികളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ക്കടക്കം അരൂരില്‍ സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാുകളുടെ പഴക്കമുണ്ട്.
അരൂരില്‍ നിന്നുള്ള ദീര്‍ഘദൂര യാത്രികര്‍ എറണാകുളത്തോ ചേര്‍ത്തലയിലോ എത്തി യാത്ര തുടങ്ങേണ്ട സ്ഥിതിയാണ്. വികസനം സാധ്യമായാല്‍ അരൂര്‍ നിവാസികളോടൊപ്പം പൂച്ചാക്കല്‍, പെരുമ്പളം, അരൂക്കുറ്റി, പാണാവള്ളി എന്നിവിടങ്ങളിലുള്ളവര്‍ക്കും പ്രയോജനകരമാകും. റെയില്‍വെ സ്റ്റേഷനുകളുടെ വികസനത്തിന് വേണ്ടി കോടികള്‍ മുടക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെയും,അരൂരിലെ ജനപ്രതിനിധികളുടെ അനാസ്ഥയും കൊച്ചിയുടെ സാറ്റലൈറ്റ് സിറ്റിയായി വളരുന്ന അരൂരിനെ മാത്രം അവഗണിക്കുകയാണ്.
കാട് കയറിയ നിലയിലാണ് സ്റ്റേഷന് പരിസരം. ഇരിപ്പിടമോ വഴിവിളക്കോ സ്ഥാപിച്ചിട്ടില്ല. മഴയത്ത് കയറി നില്‍ക്കാനും ഇടമില്ല. തെരുവ് നായ്ക്കളുടെയും, ഇഴ ജന്തുക്കളുടെയും വിഹാരകേന്ദ്രമായി മാറുകയാണ് ഇവിടം. സ്റ്റേഷന് നവീകരണം അടിയന്തരമായി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: