തൊടുപുഴ : ദുരന്ത നിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനും ദുരന്ത മുഖങ്ങളില്‍ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പ് കാര്യക്ഷമമായി സംഘടിപ്പിക്കുന്നതില്‍ ഇടുക്കി ജില്ലാ ഭരണകൂടം കുറ്റകരമായ അനാസ്ഥ കാണിച്ചതായി ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ, കൈമള്‍ ആരോപിച്ചു. അടുത്ത മണ്‍സൂണ്‍ കാലം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ ജില്ലയില്‍ നിന്നുള്ള പ്രധാന എന്‍.ജി.ഒ കളേയും സന്നദ്ധ പ്രവര്‍ത്തകരേയും പങ്കെടുപ്പിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് മുന്‍കൂട്ടി നിര്‍ദ്ദേശം ലഭിച്ചിട്ടും ജില്ലയിലെ ഒരു എന്‍.ജി.ഒയെയോ സന്നദ്ധ പ്രവര്‍ത്തകരെയോ പങ്കെടുപ്പിക്കുവാനോ പരിശീലനം നല്കുവാനോ തയ്യാറാകാത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടി പ്രതിക്ഷേധാര്‍ഹമാണ്.ക്യാമ്പില്‍ എന്‍.ജി.ഒ. കളേയും സന്നദ്ധ പ്രവര്‍ത്തകരേയും പങ്കെടുപ്പിക്കാത്തത് എന്തുകൊണ്ടാണന്ന് ക്യാമ്പിന് നേതൃത്വം നല്കിയ ദേശീയ ദുരന്തനിവാരണ സീനിയര്‍ കണ്‍സള്‍ട്ടന്റ് ശിവാജി സിംഗ് ജില്ലാ ഭരണകൂടത്തോട് ആരായുകയും ചെയ്തു. പ്രകൃതി ദുരന്തങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം ഏറ്റവും വേഗത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ഒരു പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളേയും ഒഴിവാക്കി വെറും ഉദ്യോഗസ്ഥ പരിപാടിയാക്കി ഇതിനെ മാറ്റാനാണ് ജില്ലാ ഭരണ കൂടം തയ്യാറായിട്ടുള്ളത്. ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും, ജില്ലയില്‍ കഴിയാവുന്നിടങ്ങളില്‍ എല്ലാം ഹെലികോപ്ടറുകള്‍ക്ക് ഇറങ്ങാനും പറക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ദുരന്ത നിവാരണ സേനയുടെ ഒരു സ്ഥിരം യൂണിറ്റ് ആരംഭിക്കുന്നതിനും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് പദ്ധതിയുണ്ട്. എന്നാല്‍ ഇവയെന്നും വേണ്ടത്ര രീതിയില്‍ നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടമോ സംസ്ഥാന സര്‍ക്കാരോ തയ്യാറാകാത്തത് ഇടുക്കിി
യിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: