അമ്പലപ്പുഴ: കളിത്തട്ടിലും തൃക്കൈക്കുളത്തിലും ചരിത്രം ഉറങ്ങുന്നു. മലയാള കവിതയുടെ പൊട്ടിച്ചിരിയായിരുന്ന കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ അവതരിപ്പിച്ചത് ക്ഷേത്രത്തിനു പുറകിലെ ഓലമേഞ്ഞ കളിത്തട്ടിലാണ്. ഒരു മുത്തശ്ശിയേപ്പോലെ അവിടെയിരിക്കുന്ന മിഴാവ് ഗതകാലസ്മരണയുണര്ത്തുന്നു.
മണിക്കിണറിനോടു ചേര്‍ന്നനുള്ള നാടകശാലയില്‍ നിന്നാണ് നമ്പ്യാര്‍ കളിത്തട്ടില്‍ കയറി ആദ്യമായി ചുവടുകള്‍ വച്ചത്. ചുറ്റുപാടും കണ്ണോടിച്ചാല്‍ ഐതീഹ്യങ്ങളുടെ കലവറയാണ് കാണുക. പടിഞ്ഞാറെ നടയിലെ മൂന്നു കമ്പവിളക്കുകള്‍, ചുറ്റുമാളികകള്, വിശാലമായ പുല്‍ത്തകിടി, കിഴക്കുഭാഗത്തെ തൃക്കൈക്കുളം എന്ന വേലക്കുളം, നാലുവശത്തെയും കരിങ്കല്ത്തറകല് തുടങ്ങി എവിടെ നോക്കിയാലും വിസ്മയമാകുന്ന കാഴ്ചകള്‍തന്നെയാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് അനുഭവപ്പെടുന്നത്.
മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി, എഴുത്തച്ഛന്, കുഞ്ചന്‍ നമ്പ്യാര്‍ തുടങ്ങി ഒട്ടേറെ മഹാരഥന്മാരുടെ സര്‍ഗ്ഗപ്രതിഭ വിളയാടിയ സ്ഥലമാണിവിടെ. പറഞ്ഞാല്തീരാത്തത്ര കഥകള്‍ അതിലേറെ മധുരവുമായി പാല്‍പ്പായസവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: