മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ് ആന്‍ഡി മുറെ, നാലാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്ക, എട്ടാം സീഡ് ഡേവിഡ് ഫെറര്‍, 13-ാം സീഡ് മിലോസ് റാനോവിക്ക് 23-ാം സീഡ് ഗെയ്ല് മോണ്‍ഫില്‍സ് തുടങ്ങിയവര്‍ മൂന്നാം റൗണ്ടില്‍. വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് ഗാര്‍ബിനെ മുഗുരുസ, ഏഴാം സീഡ് ആഞ്ചലിക് കെര്‍ബര്‍, 14-ാം സീഡ് വിക്ടോറിയ അസാരങ്ക, മാഡിസണ്‍ കെയ്സ്, അന്ന ഇവാനോവിക്ക് തുടങ്ങിയ പ്രമുഖരും അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.
വനിതകളില്‍ മുഗുരസെ ബെല്‍ജിയം താരം ക്രിസ്റ്റിന് ഫഌപ്കന്സിനെ 6-4, 6-2 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ആഞ്ചലിക് കെര്‍ബര്‍ റുമാനിയയുടെ അലസ്സാന്‍ഡ്ര ഡുല്ഗെരുവിനെ 6-2, 6-4 എന്ന ക്രമത്തിലും വിക്ടോറിയ അസാരങ്ക മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിക്കിനെ പരാജയപ്പെടുത്തിയുമാണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അസരങ്ക എതിരാളിയെ മറികടന്നത്. സ്കോര്‍: 6-1, 6-2. മൂന്നാം റൗണ്ടില്‍ അസരങ്ക ജപ്പാന്റെ കൗമാരതാരം നവോമി ഒസാക്കയെ നേരിടും. ആദ്യ റൗണ്ടില്‍ വീനസ് വില്ല്യംസിനെ അട്ടിമറിച്ച ഇംഗ്ലീഷ് താരം ജോഹാന കോന്റയും മൂന്നാം റൗണ്ടിലെത്തി.
രണ്ടാം റൗണ്ടില്‍ ചൈനയുടെ ഷെംഗ് സൈസൈയെ മറികടന്നാണ് ജോഹാന മുന്നേറിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോഹനയുടെ അനായാസ ജയം. സ്കോര്‍: 6-2, 6-3. അടുത്ത റൗണ്ടില്‍ ജോഹാന ചെക്ക് റിപ്പബ്ലിക്കിന്റെ ഡെനിസ അലര്ട്ടോവയെ നേരിടും.
പുരുഷ വിഭാഗത്തില്‍ ആന്‍ഡി മുറെ ഓസ്ട്രേലിയയുടെ സാം ഗ്രോത്തിനെ 6-0, 6-4, 6-1 എന്ന സ്കോറിനും വാവ്റിങ്ക ചെക്ക് റിപ്പബ്ലിക്കിന്റെ റാഡക് സ്റ്റെപാനക്കിനെ 6-2, 6-3, 6-4 എന്ന ക്രമത്തിലും ഡേവിഡ് ഫെറര്‍ ഓസീസ് താരം ലെയ്ട്ടണ്‍ ഹെവിറ്റിനെ 6-2, 6-4, 6-4 എന്ന ക്രമത്തിലും പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടിലെത്തിയത്.
10-ാം സീഡ് അമേരിക്കയുടെ ജോണ്‍ ഇസ്നര്‍, 18-ാം സീഡ് സ്പെയിനിന്റെ ഫെലിസിയാനോ ലോപ്പസ്, ഫ്രാന്‍സിന്റെ ഗെയ്ല് മോന്‍ഫില്‍സ്, ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസ് തുടങ്ങിയവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: