ആലപ്പുഴ: കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ്, നെല്ല് സംഭരണവില രണ്ടര രൂപ വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കബളിപ്പിച്ചു. പമ്പിങ് ചെലവ് പൂര്‍ണമായും സൗജന്യമാക്കുമെന്ന് വാഗ്ദാനം നല്കി വഞ്ചിച്ചതിന്റെ തുടര്‍ച്ചയാണിത്.
സംഭരണവിലയില്‍ രണ്ടര രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ചിട്ടും പഴയനിരക്കില്‍ തന്നെ തുക വിതരണം ചെയ്യുന്നതില്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ രണ്ടാംകൃഷി മുതല്‍ നെല്ലുവില ക്വിന്റലിന് 21. 50 രൂപയാക്കി വര്‍ധിപ്പിച്ച് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, കഴിഞ്ഞ രണ്ടാംകൃഷിക്ക് സംഭരിച്ച മുഴുവന്‍ നെല്ലിന്റെയും വില കൊടുത്തുത് പഴയ നിരക്കായ കിലോയ്ക്ക് 19 രൂപ പ്രകാരമായിരുന്നു. പുതിയ നിരക്ക് പ്രകാരം 14.10 രൂപ കേന്ദ്രവിഹിതവും ബാക്കി 7.40 രൂപ സംസഥാന സര്‍ക്കാര്‍ വിഹിതവുമാണ്. കേന്ദ്രസര്‍ക്കാര്‍ സഹായം കൃത്യമായി ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് കൂടിയ വില കര്‍ഷകര്‍ക്ക് ലഭിക്കാത്തതിന് കാരണം. ആലപ്പുഴ ജില്ലയില്‍ മാത്രം 10. 60 കോടി രൂപയാണ് നെല്ലുവില ഇനത്തില്‍ കുടിശിക.
സോഫ്റ്റ്വെയര് സാങ്കേതിക തകരാറാണ് ഇതിനു കാരണമെന്ന സപൈഌകോ വിശദീകരണം കളവാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നെല്ലുവില നല്കുന്ന നിലവിലെ സംഭരണരീതി മാറണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. 2014 മുതലുള്ള കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുകയും ഇതുവരെ നല്‍കിയിട്ടില്ല. അധികാരമേറ്റപ്പോള്‍ നല്കിയ വാഗ്ദാനങ്ങള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയിട്ടും പ്രഖ്യാപനം യാഥാര്‍ത്ഥ്യമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: