കണ്ണൂര്‍: കൊലക്കേസില്‍ പ്രതിയായ സിപിഎം നേതാവ് പി.ജയരാജന് ഇപ്പോള്‍ അറസ്റ്റ് ഭയന്ന് ആശുപത്രിയില്‍ അഭയം തേടിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. വിമോചന യാത്രക്ക് കണ്ണൂര്‍ സ്റ്റേഡിയം േകാര്ണറില് നല്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനോജ് വധവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് വന്നപ്പോള്‍ ഇവര്‍ക്ക് വെപ്രാളമായിരുന്നു. ചോദ്യംചെയ്യലിന് വിളിപ്പിച്ചപ്പോള്‍ ഹാജരായില്ല.
സിബിഐ ചോദ്യംചെയ്യലിന് വിളിപ്പിക്കുമ്പോള്‍ അസുഖവും അല്ലാത്തപ്പോള്‍ യാതൊരു കുഴപ്പവുമില്ല. ഇപ്പോള്‍ പി.ജയരാജന് മനോജ്വധക്കേസില് പ്രതിയാണ്. തെറ്റ് ചെയ്തില്ലെങ്കില്‍ എന്തിനാണ പേടിച്ച് ഒളിച്ചോടുന്നത്. ഒരു നല്ല നേതാവിന് ചേര്‍ന്നതല്ല ഇതെന്നും കുമ്മനം പറഞ്ഞു. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുകയാണ് ഇവര്‍. യുദ്ധം നടത്തി ഇവര്‍ക്ക് ജയിക്കാനാകില്ല. ക്രിയാത്മകമായ രാഷ്ട്രീയമാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു. കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അറിയിച്ചിരുന്നു. ശാന്തിക്കും സമാധാനത്തിനുമായി എന്തു വിട്ടുവീഴ്ചക്കും ഞങ്ങള്‍ തയ്യാറാണ്. കേരളത്തിന് വേണ്ടത് ശാന്തിയും സമാധാനവുമാണ്. ക്രിയാത്മക രാഷ്ട്രീയമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സിപിഎം നടത്തുന്നത് നെഗറ്റീവ് രാഷ്ട്രീയമാണ്.
വിവിധ സ്ഥലങ്ങളില്‍ യാത്രക്ക് ലഭിച്ച സ്വീകരണ പരിപാടികളില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗങ്ങളായ പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, പി.കെ.വേലായുധന്, അഡ്വ.ബി.ഗോപാലകൃഷ്ണന്, രാധാകൃഷ്ണ മേനോന്, വി.കെ.സജീവന്, വി.വി.രാജന്, അഡ്വ.പി.സുധീര്‍ തുടങ്ങിയ നേതാക്കളും ജില്ലാ നേതാക്കളായ പി.സത്യപ്രകാശന്‍ മാസ്റ്റര്‍, കെ.രഞ്ജിത്ത്, കെ.കെ.വിനോദ്കുമാര്‍, ആനിയമ്മ രാജേന്ദ്രന്, വി.വി.ചന്ദ്രന്, വിജയന് വട്ടിപ്രം, സി.പി.സംഗീത, കെ.രാധാകൃഷ്ണന്, ബിജു ഏളക്കുഴി, കെ.പി.അരുണ്‍കുമാര്‍, ടി.ബിജു എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: